ആലപ്പുഴ: എസ്എന്‍ ട്രസ്റ്റിനു കീഴിലുള്ള മുഴുവന്‍ കോളേജുകളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിനു നിയന്ത്രണം ഏര്പ്പെടുത്തിയതായിഎസ്എന് ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇതുസംബന്ധിച്ച ഉത്തരവ് ട്രസ്റ്റ് മാനേജര്‍ കോേളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് കൈമാറി. അടുത്ത അദ്ധ്യയനവര്‍ഷം മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരുന്നത്. കോളേജുകളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി.
രാഷ്ട്രീയ പ്രവര്‍ത്തനം ക്യാമ്പസിനകത്തും ക്ലാസ് മുറികളിലുമാണ് നിരോധിച്ചത്. കലാലയ രാഷ്ട്രീയത്തിലെ പ്രശ്നങ്ങള്‍ മൂലം നിരവധി അദ്ധ്യയന ദിനങ്ങള്‍ നഷ്ടമാകുന്നു. പഠനോപകരണങ്ങള്‍ക്കും ക്ലാസ് മുറികള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ വന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. പുറത്തുള്ള രാഷ്ട്രീയ നേതാക്കളുടെ ഇടപെടലാണു കോളേജുകളുടെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നത്. കോളേജില്‍ നാശം വരുത്തുന്ന കുട്ടികളില്‍ നിന്നു തന്നെ നഷ്ടം ഈടാക്കും.
15 കോേളജുകളാണ് എസ്എന്‍ ട്രസ്റ്റിനു കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍, കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് എസ്എന്‍ ട്രസ്റ്റിനു കോളേജുകളുള്ളത്. ഈ കോളേജുകളില്‍ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ നിരോധനം ഏര്‍പ്പെടുത്തി. നീതി ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: