ആലപ്പുഴ: തീവണ്ടിയിലെ വനിതാ ടിടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലായ ഇന്റലിജന്‍സ് ബ്യൂറോ ഓഫീസറെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം വഴുതക്കാട് ഇന്ദിരാവികാസ് ക്വാര്‍ട്ടേഴ്സ് മത്തായിയുടെ മകന് അച്ചന്‍കുഞ്ഞി (49)നെയാണ് റിമാന്‍ഡ് ചെയ്തത്. കോഴിക്കോടുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസില്‍ ബുധനാഴ്ച വൈകിട്ടോടെ ചേര്‍ത്തല റെയില്‍വേ സ്റ്റേഷനും ആലപ്പുഴ റെയില്‍വേ സ്റ്റേഷനും മദ്ധ്യേയാണ് സംഭവം.
ടിക്കറ്റു പരിശോധനക്കായി എത്തിയ വനിതാ ടിടിയോട് അപമര്യാദയായി സംസാരിക്കുകയും അശ്ലീല ചുവയില്‍ ആംഗ്യം കാണിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇയാള്‍ നന്നായി മദ്യപിച്ചിരുന്നതായും പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് സുരക്ഷാസേനാംഗങ്ങളെത്തി ഇയാളെ തീവണ്ടിയില്‍ നിന്നു പിടിച്ചിറക്കി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ ഇയാളെ ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് ജഡ്ജി കെ.ജി. ഉണ്ണികൃഷ്ണന് 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. പ്രോസിക്യൂഷനുവേണ്ടി എപിപി: എസ്. ശ്യാംലാല്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: