തിരുവനന്തപുരം: ഞായറാഴ്ച ഡ്രൈ ഡേ ആക്കിയത് സര്‍ക്കാര്‍ പിന്‍വലിച്ചു. ഞായറാഴ്ച ബാറുകളും മദ്യ വില്പന ശാലകളും തുറന്നു പ്രവര്‍ത്തിക്കും.
ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കൂടുതല്‍ ബിയര്‍-വൈന്‍ പാര്ലറുകകള്ക്ക് കൂടി അനുമതി നല്കി.
ബാറുകളുടെ പ്രവര്‍ത്തന സമയവും രണ്ട് മണിക്കൂര്‍ കുറച്ചു. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി 10 വരെ മാത്രമാകും ബാറുകള്‍ ഇനി പ്രവര്‍ത്തിക്കുക. ബാറുകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ക്ക് അതാത് ബാറുകളില്‍ തന്നെ ഉടമകള്‍ തൊഴില്‍ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കും.
കൂടുതല്‍ ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെ മന്ത്രിസഭാ യോഗത്തില്‍ മുസ്ലിം ലീഗ് എതിര്‍ത്തു.
കഴിഞ്ഞ യു.ഡി.എഫ് യോഗം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ എതിര്‍പ്പോടെ മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രിസഭയ്ക്ക് അനുമതി നല്‍കിയിരുന്നു. അതനുസരിച്ചാണ് ഇന്നത്തെ തീരുമാനം.
പുതിയ മദ്യനയം സൃഷ്ടിച്ച പ്രത്യാഘാതത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് മാറ്റങ്ങള്‍. തൊഴില്‍, ടൂറിസം സെക്രട്ടറിമാരടങ്ങുന്ന കമ്മിറ്റിയാണ് പ്രത്യാഘാതത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ടൂറിസം മേഖലയെ മദ്യനയം പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: