ന്യൂദല്‍ഹി: മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങിയതിന്റെ പേരില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ ബഹളം കൂട്ടുന്നതിനിടയില്‍ ബീഹാറിലെ ഒരു അഞ്ചംഗകുടുംബത്തെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റിയത് വിവാദമാകുന്നു. ഭഗല്‍പ്പൂരില്‍ പിന്നോക്കവിഭാഗത്തില്‍പ്പെട്ട ഈ കുടുംബത്തെ പ്രലോഭിപ്പിച്ച് ക്രിസ്ത്യന്‍ മിഷണറിമാര്‍ മതം മാറ്റുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു.
ചികിത്സാസഹായം വാഗ്ദാനം ചെയ്താണ് മതംമാറ്റിയതെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. സംഭവം അന്വേഷിക്കുന്നതിനായി ബിജെപി പ്രതിനിധി സംഘം മതംമാറ്റം നടന്ന ഗ്രാമത്തിലെത്തി ജനങ്ങളില്‍ നിന്നും തെളിവെടുത്തു. ബസുദേവ് മണ്ഡല്, രാധേ മണ്ഡല്, ലളിതാ ദേവി, സുനിതാ ദേവി, പാവോ ദേവി എന്നിവരെയാണ് അടുത്തുള്ള ക്രിസ്ത്യന്‍ പള്ളിയില്‍ കൊണ്ടുപോയി മതംമാറ്റിയത്. വിവിധ അസുഖങ്ങള്‍ ഉള്ള 50നും 65നും ഇടയില്‍ പ്രായമുള്ള പാവപ്പെട്ടവരാണിവര്‍. ഇവരുടെ ചികിത്സാചെലവ് വഹിക്കാമെന്ന വാഗ്ദാനത്തിലാണ് അഞ്ച് പേരെയും മതം മാറ്റിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലായെന്ന് പോലീസ് പറയുന്നത്. എന്നാല്‍ ആഗ്രയില്‍ മുസ്ലിങ്ങളാക്കപ്പെട്ടവര് സ്വധര്‍മ്മത്തിലേക്ക് മടങ്ങിവന്നതിന്റെ പേരില്‍ പാര്‍ലമെന്റില്‍ ബഹളം കൂട്ടുന്നവര്‍ ബീഹാറില്‍ ഹിന്ദുകുടുംബത്തെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റിയവിഷയത്തില് മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: