തിരുവനന്തപുരം: മുദ്രപ്പത്ര വില്പനപരിധി 20000 രൂപയില്‍ നിന്നും ഒരുലക്ഷം രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്ക് ഇനി ഒരു ലക്ഷം രൂപവരെയുള്ള തുകയ്ക്കുള്ള മുദ്രപത്രങ്ങള്‍ വില്പന നടത്താം. ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന തുകയ്ക്കുള്ള മുദ്രപത്രങ്ങള്‍ മാത്രമേ, ഇനി മുതല്‍ സബ് ട്രഷറികളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുകയുള്ളു.
ഭൂമിയുടെ താരിഫ് വില 50 ശതമാനം കൂടി ഉയര്‍ത്തിയതുമൂലം ചെറിയ വസ്തു ഇടപാടുകള്‍ക്കുപോലും മുദ്രപത്രങ്ങള്‍ക്ക് വേണ്ടി സബ്ട്രഷറികളെ ആശ്രയിക്കേണ്ടിവരുന്നത് ഒഴിവായി. മുദ്രപത്രവില്പന പരിധി ഉയര്‍ത്തണമെന്ന് സ്റ്റാമ്പ് വെണ്ടര്‍മാര്‍ നിവേദനം നല്‍കിയിരുന്നു.
സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി അസോസിയേഷന് സംസ്ഥാന ഭാരവാഹികളായ പി.വി. ഹരിദാസ്, എന്‍.കെ.അബ്ദുല്‍ നാസര്‍, സി.വിഭൂഷണന്‍ നായര്‍, കെ.ജെ.ദേവസ്യ, കാവുങ്ങല്‍ ബേബി മാത്യു എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: