ലക്നോ: ഇന്ന് യുപിയിലെ ഘാസിപ്പൂരിലും 25ന് അലിഗഢിലും നടത്താനിരുന്ന ഘര്‍ വാപസി (മതപരാവര്‍ത്തനം) മാറ്റിവച്ചതായി ധര്‍മ്മ ജാഗരണ്‍ മഞ്ച് നേതാവ് രാജേശ്വര് സിങ് അറിയിച്ചു. ആര്‍എസ്എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചടങ്ങുകള്‍ മാറ്റിവച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആഗ്രയില്‍ ഇരുനൂറോളം പേരെ ഇസ്ലാംമതവിശ്വാസത്തിന് നിന്ന് സ്വധര്‍മ്മത്തിലേക്ക് മടക്കിക്കൊണ്ടുവന്നിരുന്നു. ഇതിന്റെ പേരില്‍ പ്രതിപക്ഷം പാര്‍ലമെന്റിലും പുറത്തും വന്‍കോലാഹലമാണ് ഉയര്‍ത്തിയത്. പരാവര്‍ത്തന പരിപാടി റദ്ദാക്കിയിട്ടില്ല. അധികൃതരുമായി ചര്‍ച്ച നടത്താന്‍ മാറ്റിവച്ചതേയുള്ളു, അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: