തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റമില്ലാതെ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാഷണല്‍ ഹൈവേകളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള് അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി നടത്തിയ നിരീക്ഷണത്തെതുടര്‍ന്ന് മദ്യനയത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി മന്ത്രിസഭായോഗത്തെ ചുമതലപ്പെടുത്തി.
ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമ്പോള്‍ ഈമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങളും വിനോദസഞ്ചാര മേഖലയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളെയും കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ടൂറിസം തൊഴില്‍ വകുപ്പുകളുടെ സെക്രട്ടറിമാരെ ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
2024ല്‍ സമ്പൂര്‍ണ മദ്യനിരോധനമാണ് യുഡിഎഫ് ലക്ഷ്യം. ഘടകക്ഷികള്‍ ഈ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്മാത്രം തീരമാനത്തെ തള്ളിപ്പറയുകയും ചെയ്തു. അടിസ്ഥാനപരമായി യുഡിഎഫ് നേരത്തേയെടുത്ത തീരുമാനത്തില്‍നിന്നും പിന്നോട്ടുപോകേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹമെടുത്തതെന്നും മുഖ്യമന്ത്രി സമ്മതിച്ചു. രണ്ടുമേഖലകളുടെ പഠനം മാത്രമല്ല മറിച്ച്, സമഗ്രമായ പഠനംവേണമെന്നും സുധീരന് യോഗത്തില്‍ ആവശ്യപ്പെട്ടു.
ഇത് അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യനിരോധനം ആദ്യം അവതരിപ്പിച്ചപ്പോള്‍ പരിഗണിക്കാതെപോയ വിഷയങ്ങളാണ് മന്ത്രിസഭായോഗത്തില്‍ പരിഗണിക്കുക. വൈന്‍, ബിയര്‍ പാര്‍ലറുകള്‍, ക്ലബ്ബുകളുടെ ലൈസന്‍സ് എന്നിവ നല്‍കണമോ വേണ്ടയോ എന്നതും ചര്‍ച്ചചെയ്ത് തീരുമാനിക്കും. വകുപ്പു സെക്രട്ടറിമാര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മന്ത്രിസഭായോഗം മദ്യനയത്തില്‍ തീരുമാനം എടുക്കുക. മുസ്ലീംലീഗും കേരള കോണ്‍ഗ്രസ്(ബി)യും യോഗത്തില്‍ മദ്യനയത്തില്‍ ഉറച്ചുനിന്നു.
കെ.എം. മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ യോഗം ചര്ച്ചചയ്തു. മാണിക്ക് യുഡിഎഫിന്റെ എല്ലാപിന്തുണയും നല്‍കും. നിയമസഭയില്‍ ഗണേഷ് കുമാര്‍ എംഎല്‍എ ഉന്നയിച്ച ആക്ഷേപങ്ങള്‍ മുന്നണിമര്യാദ ലംഘിച്ചുകൊണ്ടാണ്. പാര്‍ട്ടി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള ഗണേഷിനെ തള്ളിക്കൊണ്ട് നടത്തിയ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും യോഗം വിലയിരുത്തി.
ഗണേഷ്കുമാറിനെ ഇനി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലേക്ക് വിളിക്കേണ്ടെന്നും തീരുമാനിച്ചു. യുഡിഎഫില്‍ ഒരു പ്രശ്നങ്ങളുമില്ല. അങ്ങനെയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ശരിയുമല്ല. എന്നാല്‍, സിപിഎമ്മും സിപിഐയും തമ്മില്‍ തല്ലുന്നത് കാണുന്നില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: