കോഴിക്കോട്: ധനമന്ത്രി കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ഒരോ മന്ത്രിസഭയിലെ അംഗങ്ങളായ തങ്ങള്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കേണ്ട. നിയമം നിയമത്തിന്റെ വഴിക്കുപോകും. കേസെടുക്കും മുന്‍പ് ഉദ്യോഗസ്ഥര്‍ അഭിപ്രായം ചോദിക്കുന്ന കീഴ്വഴക്കമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മാവോയിസ്റ്റുകളെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. മാവോവാദി പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ജനങ്ങളുടെ സുരക്ഷ സര്‍ക്കാരിന്റെ ചുമതലയാണ്. ആദിവാസികളുടേതുള്‍പ്പെടെയുള്ള സംരക്ഷണം പ്രധാനമാണ്. അതുകൊണ്ട് കര്‍ശനമായ നടപടികളുണ്ടാകും.
കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്ക് ജനപിന്തുണയില്ല. അത്തരക്കാരെ അടിച്ചമര്‍ത്താന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. തണ്ടര്‍ബോള്‍ട്ടിന്റെ ഒരു യൂണിറ്റിനെ കൂടി രൂപവല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: