തേഞ്ഞിപ്പലം(മലപ്പുറം): ഗവേഷണരംഗത്തെ ഭാരതത്തിന്റെ പിന്നാക്കാവസ്ഥ മാറണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി. മാധവന് നായര്‍.
ഭാരതീയ വിചാരകേന്ദ്രം 32-ാം വാര്‍ഷിക സമ്മേളനം കോഴിക്കോട് സര്‍വ്വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗവേഷണത്തിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളി. നമുക്ക് ആശയങ്ങളുണ്ട്. പക്ഷേ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല. ശമ്പളത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനും ഫണ്ട് ഉപയോഗിക്കുകയാണ്. ഇതു കാരണം ഗവേഷണരംഗത്ത് മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നില്ല.
ഗവേഷണത്തിലൂന്നിയ വിദ്യാഭ്യാസത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ സാധിക്കണം. നല്ല അധ്യാപകര്‍ വേണം. രാഷ്ട്രത്തെക്കുറിച്ച് കാഴ്ചപ്പാടുള്ള യുവതലമുറ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ചെയര്മാന് പ്രൊഫ. വൈ.എസ്. റാവു മുഖ്യപ്രഭാഷണം നടത്തി. നവതിയിലെത്തിയ ഭാരതീയ വിചാരകേന്ദ്രം സ്ഥാപക പ്രസിഡന്റ് ഡോ. കെ. മാധവന്‍കുട്ടിയെ ഡോ. ജി. മാധവന്‍നായര്‍ പൊന്നാട അണിയിച്ചു.
സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ. എം.ജി.എസ്. നാരായണന്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസെക്രട്ടറി എം. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു സ്വാഗതവും. സ്വാഗതസംഘം വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.പി.വി സേതുമാധവന് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ‘അന്തര്‍ദേശീയ ബന്ധങ്ങള്‍ മാറുന്ന പ്രതിച്ഛായ’ എന്ന വിഷയത്തില്‍ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ. ജയപ്രസാദ് പ്രഭാഷണം നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: