പിണറായി വിജയന് ഇത് തുടക്കത്തില്‍ത്തന്നെ തുറന്നുപറയാനുള്ള ആര്‍ജവം കാണിച്ചിരുന്നെങ്കില്‍ കുറച്ചെങ്കിലും പാര്‍ട്ടി അനുഭാവികളുടെ പിന്തുണ നഷ്ടപ്പെടാതെ കാക്കാമായിരുന്നു. അനുഭാവികള്‍ എന്നു പറയുമ്പോള്‍ തെരുവില്‍ ആണ് പെണ് വ്യത്യാസമില്ലാതെ കെട്ടിപ്പിടിക്കാനും ഉമ്മവയ്ക്കാനും അവകാശം വേണമെന്ന് പറയുന്നവരുടെ വീടുകളില്നിന്നല്ല. തൊഴിലാളി വര്‍ഗ്ഗം എന്നുപറയുമ്പോള്‍ പലര്‍ക്കും പുച്ഛമാണ്, കയ്ക്കോട്ട് കൊത്തിയും കല്ലുംമണ്ണും ചുമന്നും തളര്‍ന്ന് അവശരായിവരുന്ന ഭര്‍ത്താവിനേയും കുട്ടികളെയും വഴിക്കണ്ണുമായി കാത്തുനില്ക്കുന്ന അമ്മമാരുടെയും കുഞ്ഞുങ്ങള്‍ക്ക് ഉണ്ണാന്വകയില്ലെങ്കിലും അന്യന്റെ സങ്കടത്തിനു അറുതിവരുത്തുവാന്‍ ശ്രമിയ്ക്കുന്ന നല്ല മനസ്സിന് ഉടമകളായ ഒരുപാട് സാധാരണക്കാരുടെയും വീട്ടില്‍നിന്നുമാണ്. പാര്‍ട്ടിയുടെ പോഷകസംഘടനയും നേതാക്കളും വീറോടെ വാശിയോടെ ഇങ്ങനെയുള്ള ഒരു വഴിവിട്ടസമരത്തിന് പിന്തുണയുമായി മുന്നോട്ടുവന്നപ്പോള്‍, ഇന്നിപ്പോള്പറഞ്ഞത് തുടക്കത്തില്‍ പറഞ്ഞിരുന്നെങ്കില്‍ എന്ന് വെറുതെ ചിന്തിച്ചുപോയി. ഇത് പഴമക്കാരുടെ ഫലിതംപോലെ’ആമയെ ചുടുന്നവര്‍ മലര്‍ത്തി വെച്ച് വേണം. ഞാനൊന്നുമറിഞ്ഞില്ലേ ‘രാമനാരായണ’ എന്നാണോ ?
ദിനേഷ് പുഴക്കല്‍
ചുംബിക്കാനുളള സ്വാതന്ത്ര്യമല്ല നമുക്ക് വേണ്ടത്. സ്വന്തം സഹോദരിയേയുംകൊണ്ട് പുറത്തിറങ്ങാനുളള സ്വാതന്ത്ര്യമാണ്. അതിനുവേണ്ടി പോരാടൂ. അല്ലാതെ പട്ടി എല്ലിന് കഷ്ണത്തിനു വേണ്ടി കടിപിടി കൂടുന്നതു പോലെ. എനിക്ക് പരസ്യമായ് ചുംബിക്കാന്‍ സ്വാതന്ത്ര്യം തരൂ എന്നു പറയാന്‍ നിങ്ങള്‍ക്കൊന്നും ലജ്ജയില്ലേ?
സെറിന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: