ന്യൂദല്‍ഹി: ദേശീയ കശ്യപ് സമാജ് മഹാസമ്മേളനം കേരളത്തിലെ ധീവര സമൂഹത്തിന്റെ അംഗീകൃത സംഘടനയായി കേരള ധീവര മഹാസഭയെ അംഗീകരിച്ചു. സഭാ സംസ്ഥാന പ്രസിഡന്റ് സ്വാമി ഗോരഖ് നാഥിനെ പൊന്നാടയണിയിച്ച് യോഗത്തില്‍ ആദരിച്ചു.
മുന്‍ കേന്ദ്രമന്ത്രി ക്യാപ്റ്റന്‍ ജയ് നാരായണ്‍ പ്രസാദ് നിഷാദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ സഹമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ജലവിഭവ വകുപ്പു മന്ത്രി ഉമാഭാരതി, എംപിമാരായ അജയ് നിഷാദ്, രാം ചരിത്ര, വീരേന്ദര്‍ കശ്യപ്, ധര്‍മേന്ദ്ര കുമാര്‍, ചോട്ടേലാല്‍, ഹരിമാന്ജി, വി. പി. നിഷാദ്, നരേന്ദ്രകുമാര്‍ കശ്യപ്, സുഷമാ കശ്യപ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് സ്വാമി ഗോരഖ് നാഥ്, അഡ്വ. സുഭാഷ് നായരമ്പലം, കെ. എ. ബാഹുലേയന്, ജനാര്ദ്ദനന് മത്തംകുളം, മാട്ടമ്മല്‍ വാസുദേവന്‍, കോവളം ഹരിദാസന് എന്നിവരടങ്ങിയ കേരളാ സംഘം ബിജെപി ആസ്ഥാനവും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിനേയും സാമൂഹ്യ നീതി മന്ത്രി താവര്‍ ചന്ദ് ഗെഹ്ലോട്ടിനേയും സന്ദര്‍ശിച്ച് കേരള ധീവര മഹാസഭ കേരളത്തിലെ ധീവര സമുദായത്തെ പട്ടികജാതിയില്പ്പെടുത്തുന്നതിന് പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചിട്ടുള്ള നിവേദനത്തിന്റെ പുരോഗതിയെക്കുറിച്ച് ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: