ഗുവാഹതി: ഇറാഖിലും സിറിയയിലും ജിഹാദില്‍ (വിശുദ്ധ യുദ്ധം) പങ്കെടുത്ത മുംബൈ സ്വദേശിയുടെ മടക്കം ഭാരതത്തിന് പുതിയ വെല്ലുവിളിയാണെന്ന് ഇന്റലിജന്‍സ് മേധാവി ആസിഫ് ഇബ്രാഹിം. ഡിജിപിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്ക് ഭീകരസംഘടനകളായ ലഷ്കര്‍ ഇ തൊയ്ബ, ജെയ്ഷ് ഇ മൊഹമ്മദ് എന്നിവ ഭാരതത്തിനുള്ള സ്ഥിരം ഭീഷണികളാണ്. എന്നാല്‍ ഇറാഖും സിറിയയുമാണ് ജിഹാദികളുടെ പുതിയ വേദി. ഈ മേഖലകളില്‍ യുദ്ധം ചെയ്ത് മനക്കരുത്ത് നേടിയ, മുംബൈ കല്യാണ്‍ സ്വദേശിയായ യുവാവിന്റെ മടങ്ങിവരവ് ഭാരതത്തിന് പുതിയ വെല്ലുവിളിയാണ്. ആസിഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: