തിരുവനന്തപുരം: ഓപ്പറേഷന് കുബേരയുമായി ബന്ധപ്പെട്ട കേസുകളില്‍ പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മന്ത്രിയുടെ ചേംബറില്‍ കൂടിയ ഉന്നതതല യോഗത്തില്‍ പോലീസുകാര്‍ക്കെതിരെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഈ നിര്‍ദേശം. അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത പണമിടപാട് പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായി.
പണമിടപാട് കേസുകളിലെല്ലാം രണ്ട് മാസത്തിനകം ചാര്‍ജ്ജ് ഷീറ്റ് കോടതിയില്‍ നല്‍കണം. കുറഞ്ഞ തുകയുടെ ബാങ്ക് വായ്പാ രീതികള്‍ കൂടുതല്‍ ഉദാരമാക്കാന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറോട് വീണ്ടും ആവശ്യപ്പെടും. ലഹരി മരുന്നുകള്ക്കടിമപ്പെട്ട കുട്ടികളെ ആരോഗ്യ വകുപ്പ് അധികൃതര്‍ കൗണ്‍സിലിംഗ് നടത്തി സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റോഡപകടങ്ങള്‍ക്ക് സാധ്യതയുള്ള സ്കൂള്‍ പരിസരങ്ങളില്‍ കഌസുകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പും, കഌസുകള്‍ കഴിയുന്ന സമയത്തും പോലീസ് ഓഫീസറോ, ഹോം ഗാര്‍ഡോ കുട്ടികള്‍ പിരിഞ്ഞ് പോകുന്നത് വരെ ഡ്യുട്ടിയില്‍ ഉണ്ടായിരിക്കണം. ഡിസംബര്‍ ഒമ്പതിന് ലോക അഴിമതിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂള്‍/ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പ്രതിജ്ഞ എടുക്കും.
ചാല ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനം ഡിസംബര്‍ രണ്ടാം വാരം നടത്തും. പ്രൊട്ടക്റ്റ്ഡ് അധ്യാപകരുടെ സേവനം സ്റ്റുഡന്‍സ് പോലീസ് കേഡറ്റിനായി പ്രയോജനപ്പെടുത്തും. ഇതിനായി 650 പ്രൊട്ടക്റ്റഡ് അധ്യാപകരെ വിനിയോഗിക്കും. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ദിനമായ ആഗസ്റ്റ് 2ന് എസ്പിസി സ്റ്റാമ്പ് പുറത്തിറക്കാനും തിരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: