കൊച്ചി : എബോള ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കൊച്ചിയില്‍ 22 പേര് കര്‍ശന നിരീക്ഷണത്തില്‍.
സപ്തംബര്‍ ആദ്യത്തോടെ ആഫ്രിക്കയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്തിലിറങ്ങിയ നൂറ്റി അമ്പതോളം പേര് നിരീക്ഷണത്തിലായിരുന്നു. ഇവരില്‍ ഇരുപത്തി രണ്ടുപേര്‍ക്കാണ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിരിയിക്കുന്നത്. മറ്റുള്ളവരെ വിട്ടയച്ചു.
നിരീക്ഷണത്തിലുള്ളവരുടെ ശരീരസ്രവം ഉള്‍പ്പെടെ പരിശോധിച്ച ശേഷമേ വൈറസ് ബാധയില്ലെന്ന് പൂര്‍ണ്ണമായും സ്ഥീരികരിക്കാനാകൂ.
രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നവര്‍ വൈകാതെ തന്നെ ജില്ലാ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: