ന്യൂദല്‍ഹി: രാജ്യത്ത് ക്യാന്‍സര്‍ കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ആശുപത്രികളിലും ചികിത്സയ്ക്കുള്ള സജ്ജീകരണം ഒരുക്കണമെന്ന് തൃണമൂല്‍ എംപി കെ ഡി സിംഗ്.
രാജ്യസഭയിലെ ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഈ കാര്യം ഉന്നയിച്ചത്.
ഗ്രെയ്റ്റര്‍ നോയിഡയിലെ ഗ്രാമത്തിലും പഞ്ചാബിലെ ചില സ്ഥലങ്ങളില്‍ നിന്നുമായി ധാരാളം ക്യാന്‍സര്‍ കേസുകള്‍ ഉയര്‍ന്നു വന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു തൃണമൂല്‍ എംപിയുടെ ചോദ്യം.
രാസാവശിഷ്ടങ്ങളടങ്ങിയ മാലിന്യം കലര്‍ന്ന വെള്ളമാണ് ഒരു പരിധി വരെ ക്യാന്‍സറിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുകയില ഉപയോഗവും ക്യന്സറിന് വഴിവയ്ക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ടു.
മറ്റൊരു ചോദ്യോത്തര വേളയില്‍ ബിജെപിയുടെ വിശ്വംഭര്‍ പ്രസാദ് മിശ്ര ഉത്തര്‍ പ്രദേശിലെ വളക്ഷാമം ചൂണ്ടിക്കാട്ടി പ്രശ്നം ഉന്നയിച്ചു. സംസ്ഥാനത്തിന് വേണ്ടത്ര വളം ഇറക്കുമതി ചെയ്യണമെന്ന് ശുപാര്‍ശ കേന്ദ്ര നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപിയുടെ തന്നെ മന്സുഖലാല് റോഡപകടങ്ങളെ പറ്റിയും യുവാക്കളുടെ മരണവും സംബന്ധിച്ച വിഷയമാണ് മുന്നോട്ട് വച്ചത്. ഒരു വര്‍ഷം രണ്ട് ലക്ഷത്തോളം റോഡപകടങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തമിഴ് കവി തിരുവള്ളുവരിന്റെ ജന്മദിനത്തില് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്നായിരുന്നു ബിജെപി നേതാവ് തരുണ്‍ വിജയ്യുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: