കൊല്‍ക്കത്ത: പ്രമുഖ ഇന്ത്യന്‍ എഴുത്തുകാരന് ജെറി അല്‍മേഡിയ പുസ്തക പ്രസാധകരായ ജെയ്ക്കോയുമായി 12 കോടിയുടെ കരാറില്‍ ഒപ്പിട്ടു. പത്ത് പരമ്പരകളടങ്ങിയ ‘കര്‍മ്മ കുറി’യെന്ന പുസ്തത്തിനായുള്ള കരാറിലാണ് ഒപ്പിട്ടത്.
പുസ്തകത്തില്‍ നിന്ന് അല്മേഡിയയ്ക്ക് ലഭിക്കുന്ന എല്ലാ വിധ റോയല്‍റ്റികളും, ഫീസും അദ്ദേഹം ദേശീയ സ്വാഭാവ രൂപീകരണ നീക്കമായ ‘അപീജയ കര്മ്മയുഗത്തിന് ‘ സമര്‍പ്പിക്കും.
കൂടാതെ മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായും ഈ തുക വിനിയോഗിക്കുമെന്ന് അല്‍മേഡിയ വ്യക്തമാക്കി.
2013ല്‍ പ്രസിദ്ധീകരിച്ച ‘കര്‍മ്മ കുറി’ പിന്നീട് ബെസ്റ്റ് സെല്ലറായി അറിയപ്പെട്ടിരുന്നു. കരാറിന്റെ ഭാഗമായി ‘കര്‍മ്മ കുറി’യുടെ പത്ത് പുസ്തകങ്ങള്‍ കൂടി 2020ഓടെ പ്രസിദ്ധീകരിക്കും.
ഇതിനോടകം തന്നെ പുസ്തകത്തിന്റെ പ്രത്യേക പതിപ്പ് ജെയ്ക്കോ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: