ശ്രീനഗര്‍: മാറി മാറിയുള്ള കുടുംബവാഴ്ചയില്‍ നിന്ന് ജമ്മു കാശ്മീരിനെ മോചിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൂഞ്ചിലെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദല്‍ഹിയില്‍ നിന്ന് കാശ്മീരിലേക്ക് എത്താന്‍ 24 മണിക്കൂര്‍ മതിയെങ്കിലും കഴിഞ്ഞ 40 വര്‍ഷമായി നമ്മുടെ പ്രധാനമന്ത്രിമാരാരും ഇവിടം സന്ദര്‍ശിച്ചിട്ടില്ല. ഏറ്റവും അവസാനം വന്നു പോയ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ്. അതിനു ശേഷം വന്ന തന്റെ മുന്‍ഗാമികള്‍ക്കൊന്നും ജമ്മു കാശ്മീരിലെ ജനങ്ങളെ സന്ദര്ശികാനും അവരോട് ഇടപഴകാനുമുള്ള ഭാഗ്യം ലഭിച്ചിട്ടില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് ഇവിടെ വരുന്നതെങ്കിലും മുമ്പ് ഇവിടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ വന്ന കാര്യവും ബസ്സില്‍ യാത്ര ചെയ്തതും അദ്ദേഹം അനുസ്മരിച്ചു. അടുത്ത വര്‍ഷവും താന്‍ ഇവിടെ വരും. എപ്പോള്‍ വന്നാലും തനിക്ക് വികസനത്തിന്റെ കാര്യം മാത്രമേ പറയാനുള്ളൂ. ജമ്മു കാശ്മീരിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സദാ തയ്യാറായിരിക്കുന്ന പ്രധാന സേവകനാണ് താന്‍. അങ്ങനെയുള്ള തനിക്ക് കാശ്മീരികള്‍ ദുഃഖിക്കുമ്പോള്‍ എങ്ങനെ ദീപാവലി ആഘോഷിക്കാനാകുമെന്നും മോദി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: