ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആപ് നേതാവ് അരവിന്ദ് കേജ്രിവാള് സംഘടിപ്പിച്ച വിരുന്നിലൂടെ പിരിച്ചെടുത്തത് 91 ലക്ഷം രൂപ. ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും രത്നവ്യാപാരികള്‍ക്കും ബാങ്കര്മാര്ക്കുമായാണ് ഫണ്ട് കണ്ടെത്താനായി കേജ് രിവാള്‍ വിരുന്ന് സംഘടിപ്പിച്ചത്. ഒരാളില്‍ നിന്ന് 20,000 രൂപ വച്ചാണ് പിരിച്ചതെന്നും സൂചനയുണ്ട്.
കഴിഞ്ഞ രാത്രി നടന്ന വിരുന്നില്‍ ഞങ്ങള്‍ 91 ലക്ഷം രൂപ പിരിച്ചു. 36 ലക്ഷം രൂപ വീതം ഡോണര്‍ പാസുകളിലൂടെയും ചെക്കുകളിലൂടെയും പിന്നെ പാര്‍ട്ടി അണികള്‍ 21 ലക്ഷവും ആണ് പിരിച്ചതെന്ന് ആപ് നേതാവ് പ്രീതി ശര്‍മ മേനോന് വെള്ളിയാഴ്ച പറഞ്ഞു.
അടുത്ത ഫണ്ട് കണ്ടെത്താനുള്ള പരിപാടി ബെഗംളൂരുവിലായിരിക്കും. ഇത്തരം പരിപാടികള്‍ തങ്ങള്‍ക്ക് ഏറെ പ്രേരണാദായകമാണെന്നും അവര്‍ പറഞ്ഞു. മുംബൈ വിരുന്നിന് 200 പേരാകും പങ്കെടുക്കുക. കൂടുതല്‍ പേരും ആപിനെ പിന്തുണയ്ക്കുന്നവരാണ്. വിരുന്നില്‍ പങ്കെടുത്തതില്‍ കൂടുതല്‍ പേരും ചെറുപ്പക്കാരായ പ്രൊഫഷണലുകളും ചില രത്നവ്യാപാരികളും ബോളിവുഡിലെ ചില സംവിധായകരുമാണെന്ന് അവര്‍ വ്യക്തമാക്കി.
രണ്ടു മാസം കൊണ്ട് അഞ്ചുകോടി രൂപ പിരിക്കാനാണ് മഹാരാഷ്ട്ര ആപ് ഘടകം ഉദ്ദേശിക്കുന്നത്. സംഭാവനകളുടെ കനം കൂടാനായി ഓണ്‍ലൈനിലൂടെ ആപ് പ്രത്യേക ട്വീറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. 2013ലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒരു ലക്ഷം ദാതാക്കളാണ് പാര്‍ട്ടിക്കുണ്ടായത്.
മഹാരാഷ്ട്രയില്‍ നിന്നാണ് ആപിന് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിരിക്കുന്നത്. തൊട്ടു പുറകില്‍ ദല്‍ഹിയും ഉത്തര്പ്രദേശുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: