ശ്രീനഗര്‍: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീര്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പ്രചാരണ റാലികള്‍ക്ക് വന്‍ സുരക്ഷ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പൗരന്മാരും സൈനികരും ഭീകരരും അടക്കം പത്തുപേരാണ് കൊല്ലപ്പെട്ടത്.
ഉദ്ധംപൂര്‍ പട്ടണത്തിന് പുറത്തു നടക്കുന്ന റാലിക്ക് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. ഉദ്ധംപൂരിലും പരിസരങ്ങളിലും സായുധ പോലീസിനെ വിന്യസിച്ചു. ഉദ്ധംപൂരിലേക്കും റാലി നടക്കുന്ന സ്ഥലത്തേക്കും ഉള്ള ഗതാഗതമാര്‍ഗങ്ങള്‍ മുഴുവന്‍ സുരക്ഷാ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. റാലി നടക്കുന്ന മൈതാനത്തിലേക്കുള്ള വഴികളിലെല്ലാം താത്കാലിക ചെക്ക്പോസ്റ്റുകള്‍ നിര്‍മിച്ചു. ഇവിടങ്ങളിലെല്ലാം സായുധരായ പാരാമിലിട്ടറിയെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
രണ്ടാംഘട്ട വോട്ടെടുപ്പിനു മുമ്പായുള്ള പ്രചാരണ റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത്. പൂഞ്ച് ജില്ലയിലെ അതിര്‍ത്തി നഗരത്തിലാണ് രണ്ടാമത്തെ റാലി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: