തൃശൂര്‍: സ്വാമിവിവേകാനന്ദന് കേരളം സന്ദര്‍ശിച്ചതിന്റെ 122-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന വിവേകാനന്ദ സന്ദേശ പ്രചാരണയാത്രക്ക് തുടക്കമായി. പാലക്കാട് ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ പത്മശ്രീ പി.ആര്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. 1892 നവംബര്‍ 27ന് ഒലവക്കോട് റെയില്‍വെ സ്റ്റേഷനിലെത്തിയ വിവേകാനന്ദ സ്വാമി ഡിസംബര്‍ 23ന് കന്യാകുമാരിയിലാണ് യാത്ര അവസാനിപ്പിച്ചത്. ഇതേ വഴികളിലൂടെയാണ് സന്ദേശയാത്രയും കടന്നുപോകുന്നത്.
വിവേകാനന്ദ സന്ദേശത്തിന്റെ കേരള സ്വാധീനതയെക്കുറിച്ച് ഗ്രന്ഥങ്ങളെഴുതിയ ഡോ. രാജീവ് ഇരിങ്ങാലക്കുടയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേരളം ഒരു ഭ്രാന്താലയമോ അതോ ദൈവത്തിന്റെ സ്വന്തം നാടോ എന്ന വിഷയത്തെക്കുറിച്ച് തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സംവാദം സംഘടിപ്പിക്കും. സ്വാമി വിവേകാനന്ദന്റെ ജീവചരിത്രം തിരഞ്ഞെടുത്ത 152 വിദ്യാലയങ്ങളില്‍ വിതരണം ചെയ്യും. വിവേകാനന്ദന് 9 ദിവസം താമസിച്ച തിരുവനന്തപുരത്ത് ഒമ്പത് ദിവസത്തെ പരിപാടികള്‍ ഉണ്ടാകും. ഡിസംബര്‍ 23ന് യാത്ര കന്യാകുമാരിയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: