കോട്ടയം: പാലാ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി വഴി എരുമേലിയ്ക്ക് പോകുന്ന ശബരിമല തീര്‍ഥാടകരെ വഴിതിരിച്ചുവിടുന്നു. വടക്കന്‍ കേരളത്തില്‍ നിന്നും ഇതരസംസ്ഥാനത്തുനിന്നുമുള്ള അയ്യപ്പന്മാരില് 40 ശതമാനവും ഈ വഴിയാണ് വരുന്നത്.
ഇക്കുറി മൂവാറ്റുപുഴവഴി എത്തുന്ന ഭക്തരുടെ വാഹനങ്ങള്‍ കൂത്താട്ടുകുളത്തുനിന്നും സൂചനബോര്‍ഡുകള്‍ സ്ഥാപിച്ച് തിരിച്ചു വിടുകയാണ്. പാലായില്‍ എത്താതെ ഭരണങ്ങാനം, ഈരാറ്റുപേട്ട, അരുവിത്തുറവഴി കാഞ്ഞിരപ്പള്ളിയില്‍ എത്തി അവിടെ നിന്നും എരുമേലിക്ക് പോകണം. ഇതോടെ കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തിലെ ഇടത്താവളത്തിന്റെ പ്രധാന്യം നഷ്ടപ്പെടും.
ഈ പുതിയ റൂട്ടില്‍ അയ്യപ്പന്മാര്ക്ക് വിരിവയ്ക്കുവാന്‍ വേണ്ടത്രസൗകര്യമുള്ള ഇടത്താവളങ്ങളില്ല. കൂത്താട്ടുകുളത്തുനിന്ന്, അമനകര, രാമപുരം, പള്ളിയാപുറം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് പാലാ കടപ്പാട്ടൂരിലെ പ്രധാന ഇടത്താവളത്തിലെത്തി വിശ്രമിക്കുന്നതിനുള്ള സൗകര്യമുണ്ടായിരുന്നു. കടപ്പാട്ടൂരില്‍ നിന്നും പൊന്‍കുന്നം റോഡില്‍ പ്രവേശിച്ച് പൂവരണി, ഇളംങ്ങുളം, പൊന്‍കുന്നം, ചിറക്കടവ്, ചെറുവള്ളി വഴി എരുമേലിയില്‍ എത്തുന്ന രീതിയാണ് ഉണ്ടായിരുന്നത്.
ളാലം പാലം മുതല്‍ പൊന്‍കുന്നം വരെയുള്ള റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ പേരിലാണ് വഴി തടയുന്നത്. അയ്യപ്പഭക്തരെ ഭരണങ്ങാനത്തെ അല്‍ഫോന്‍സാമ്മയുടെ ദേവാലയത്തിലും, ഈരാറ്റുപേട്ടയിലെ അരുവിത്തുറ പള്ളിയിലും എത്തിക്കുകയെന്നതാണ് ഗൂഢലക്ഷ്യമെന്നാണ് സംശയം. അല്‍ഫോന്‍സാമ്മയുടെ ദേവാലയത്തിന്റെ ചിത്രവും പ്രധാന്യവും തെലുങ്ക്, കന്നഡ, തമിഴ്ഭാഷകളില്‍ ആലേഖനം ചെയ്ത് ആയിരക്കണക്കിന് ഫഌക്സ് ബോര്‍ഡുകള്‍ ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചത് മണ്ഡലവൃതം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: