ജമ്മു: ഈ മാസമാദ്യം ബദ്ഗാമില്‍ രണ്ടു പേരെ വെടിവച്ചു കൊന്ന കേസില്‍ സൈനിക ഓഫീസര്‍ തൗഫീക്ക് റഷീദ് അടക്കം ഒന്‍പതു പേര് കുറ്റക്കാരെന്ന് സൈന്യം. രാഷ്ട്രീയ റൈഫിള്‍സിലെ ജൂണിയര്‍ കമ്മീഷന്‍ഡ് ഒാഫീസറാണ് റഷീദ്.
നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചു മണിയോടെ, ബദ്ഗാമിലെ ഛത്തേര്ഗാമില് നിര്‍ത്താതെ പോയ കാറിനു നേര്‍ക്ക് സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടു പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് സൈന്യം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഇവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: