ശാസ്താംകോട്ട(കൊല്ലം): കുന്നത്തൂര്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ പക്ഷിപ്പനി പടരുന്നു. ജില്ലയില്‍ പോരുവഴി, കുന്നത്തൂര്‍ പഞ്ചാത്തുകളിലാണ് കൂടുതലായും പക്ഷിപ്പനി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. കുന്നത്തൂര്‍, പോരുവഴി എന്നിവിടങ്ങളിലായി കഴിഞ്ഞദിവസം നൂറുകണക്കിന് താറാവുകളാണ് ചത്തൊടുങ്ങിയത്.
ചില‘ഭാഗങ്ങളില്‍ കോഴികളും ചത്തിട്ടുണ്ട്. പോരുവഴി നടുവിലേമുറി, കൊച്ചേരിമുക്ക് തുടങ്ങിയ ഭാഗങ്ങളില്‍ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ 17 വീടുകളില്‍ വളര്‍ത്തിയിരുന്ന 160 ലധികം താറാവുകള്‍ക്ക് ജീവഹാനി സംഭവിച്ചു. രണ്ടാഴ്ച മുമ്പ് വീടുകളില്‍ വളര്‍ത്തിയിരുന്ന നാടന്‍ താറാവുകള്‍ക്കൊപ്പം വില്‍പ്പനയ്ക്ക് കൊണ്ടുവന്ന താറാവുകളേയും കര്‍ഷകര്‍ വാങ്ങി ഒരുമിച്ച് വളര്‍ത്തുകയായിരുന്നു. ഇതിലൂടെയാകാം രോഗം പടര്‍ന്ന് പിടിച്ചതെന്ന നിഗമനത്തിലാണ് അധികൃതര്‍.
കുന്നത്തൂര്‍ മാനാമ്പുഴയില് 40 ലേറെ താറാവുകള്‍ ചത്തിട്ടുണ്ട്. ഇവിടെ കൂടുതല്‍ഭാഗങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. രണ്ട് ദിവസമായി രോഗലക്ഷണങ്ങള്‍ ഉണ്ടായിരുങ്കെിലും കര്‍ഷകര്‍ ഇത് കാര്യമാക്കിയിരുന്നില്ല. എന്നാല്‍ കുട്ടനാട്ടില്‍ പക്ഷിപ്പനി വ്യാപകമാകുകയും താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയും ചെയ്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ ആശങ്കയിലായത്.
ഇത് ശരിവയ്ക്കുന്ന—തരത്തിലാണ് കഴിഞ്ഞദിവസം മേഖലയില്‍ പക്ഷിപ്പനി പടര്‍ന്ന് പിടിച്ചത്. ശൂരനാട് വടക്ക് പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിതീകരിച്ചതായാണ് വിവരം. കൊല്ലം ജില്ലയിലേക്കും പക്ഷിപ്പനി പടരുന്നത് ജനങ്ങളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. പോരുവഴി, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തുനിന്നും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: