തൃശൂര്‍: കരാറുകാരനില്‍ ്യൂനിന്ന് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് ഓഫീസറെ വിജിലന്‍സ് പിടികൂടി. വാണിയമ്പാറ ഫോറസ്റ്റ് ഓഫീസര്‍ സി.ഒ. സെബാസ്റ്റൃനാണ് പിടിയിലായത്. മണ്ണുത്തി വടക്കാഞ്ചേരി ദേശീയപാതയില്‍ കുതിരാനില്‍ തുരങ്കപാത നിര്‍മ്മാണത്തിനായി മുറിച്ച മരം കൊണ്ടുപോകുന്നതിന് കരാര്‍ എടുത്ത ചെങ്ങാലൂര്‍ സ്വദേശി ദാസനില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.
തുരങ്കം നിര്‍മ്മാണത്തിന്റെ കരാറുള്ള കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിന്നാണ് ദാസന് ഉപകരാര്‍ എടുത്തിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി മരംമുറിയുമായി ബന്ധപ്പെട്ട് ഒരുലക്ഷത്തിലധികം രൂപ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാങ്ങിയതായി ദാസന് പറയുന്നു. പകുതിയോളം മരങ്ങള്‍ മുറിച്ചുകഴിഞ്ഞു. ശേഷിക്കുന്നവ മുറിക്കുന്നതിനായി 25000 രൂപ സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദാസന് വിജിലന്‍സിനെ സമീപിച്ചത്.
തുടര്‍ന്ന് വിജിലന്‍സ് അടയാളപ്പെടുത്തി നല്കിയ 25000 രൂപയുമായി ഫോറസ്റ്റ് ഓഫീസില്‍ എത്തുകയായിരുന്നു. ഇതില്‍ 20000 രൂപ മറ്റൊരു ഉദ്യോഗസ്ഥന് നല്കാന് നിര്‍ദ്ദേശിച്ച ശേഷം 5000 രൂപ സെബാസ്റ്റ്യന്‍ സ്വന്തം പോക്കറ്റില്‍ വെയ്ക്കുകയായിരുന്നു. ഈ സമയം വിജിലന്‍സ് ഡിവൈഎസ്പി പി.എ.രാമചന്ദ്രന്റെ നേതൃത്വത്തില്‍ പുറത്ത് കാത്തു് നിന്ന ഉദ്യോഗസ്ഥര്‍ കൈക്കൂലിക്കാരനെ കയ്യോടെ പിടികൂടുകയായിരുന്നു.
ഇന്‍സ്പെകടര്‍മാരായ ഷാജ് ജോസ്, സലീഷ്, സുനില്‍കുമാര്‍, സലില്‍കുമാര്‍, തൃശൂര്‍ പെര്‍ഫോമന്‍സ് യൂണിറ്റ് സീനിയര്‍ സൂപ്രണ്ട് കെ.കെ.മുഹമ്മദ്, പിഡബ്ല്യൂഡി ബ്രിഡ്ജ് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.കെ.സത്യന്, ഗ്രേഡ് എസ്.ഐ.ജോണ്സണ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: