ആലപ്പുഴ/കോട്ടയം: പക്ഷിപ്പനി ബാധയെ തുടര്‍ന്ന് താറാവുകളെ കൂട്ടത്തോടെ കൊന്നു തുടങ്ങി. ആലപ്പുഴയിലും കോട്ടയത്തുമായാണ് താറാവുകളെ കൊല്ലാന്‍ തുടങ്ങിയത്.
രോഗബാധിത പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവുകളെയാണ് ആദ്യ പടിയായി കൊന്നൊടുക്കുന്നത്. ഇതിനായി അഞ്ചംഗങ്ങള്‍ വീതമുള്ള അമ്പത് സംഘങ്ങള്‍ എത്തിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ അയ്മനം, കുമരകം ഭാഗത്തുള്ള താറാവുകളെയാണ് ആദ്യം കൊല്ലുന്നത്. കോട്ടയം ജില്ലയില്‍ 80,000 താറാവുകളെ കൊല്ലും.
ആലപ്പുഴ ജില്ലയിലെ പുറക്കാടാണ് താറാവുകളെ കൊല്ലാന്‍ തുടങ്ങിയത്. രോഗം ബാധിച്ചവയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആഴത്തില്‍ കുഴിയെടുത്ത് വിറക് കത്തിച്ച് മരുന്നൊഴിച്ച് നിര്‍മ്മാര്‍ജനം ചെയ്യും.
വിവിധ ജില്ലകളിലായി രണ്ടര ലക്ഷത്തോളെം താറാവുകളെ കൊന്നൊടുക്കെണ്ടി വരും. താറാവുകളെ കൊല്ലുന്നവര്‍ക്ക് കൈയുറകളും മാസ്കും ലഭ്യമാക്കിയിട്ടുണ്ട്.
രോഗബാധിത പ്രദേശങ്ങളില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മാംസകച്ചവടം അനുവദിക്കില്ല.
നേരത്തെ പ്രതിരോധ മരുന്നുകള്‍ എത്തിക്കാനാകാത്തതിനെ തുടര്‍ന്ന് പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് കൊല്ലില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: