തിരുവനന്തപുരം: പത്തനംതിട്ടയിലും താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. പെരിങ്ങരയിലും അപ്പര്‍കുട്ടനാട്ടിലും കഴിഞ്ഞ ദിവസം 200 ല്‍ അധികം താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിമൂലമാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവല്ലയിലെ പക്ഷിരോഗനിര്‍ണയ കേന്ദ്രത്തിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
അതേസമയം തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തു. തിരുവനന്തപുരത്ത് കുടപ്പനക്കുന്ന് ഫാമിന് സമീപം താറാവുകള്‍ കൂട്ടത്തോടെ ചത്തു.
മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. നെട്ടയത്ത് വീട്ടില്‍ വളര്‍ത്തിയിരുന്ന പതിനഞ്ചില്‍ എട്ടു കോഴികളും ചത്തതായി കണ്ടെത്തി. സമീപത്തുള്ള വീടുകളിലും കോഴികള്‍ ചത്തതായി കണ്ടെത്തി.
പല വീടുകളിലും വളര്‍ത്തു പക്ഷികള്‍ രോഗം ബാധിച്ച അവസ്ഥയിലാണ്. പക്ഷിപ്പനിയാണോ കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പരിശോധന നടത്തുകയാണ്. അതിനിടെ എറണാകുളം ജില്ലയിലും താറാവുകള്‍ കൂട്ടത്തോടെ ചത്തു. കാലടി മാണിക്യമംഗലത്താണ് അന്‍പതോളം താറാവുകള്‍ ചത്തത്. കൂടുതല്‍ താറാവുകള്‍ രോഗാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനു മുമ്പ് കുട്ടനാടില്‍ നിന്നും കൊണ്ടുവന്ന താറാവുകളാണ് ചത്തത്. ഒരു മാസം മുമ്പാണ് ഇവയെ കുട്ടനാട്ടില്‍ നിന്നും കാലടിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: