Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കഥകളിയരങ്ങിലെ ഗംഗാപ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 08:05 pm IST
in Lifestyle

കഥകളിയുടെ തറവാടായ കൊട്ടാരക്കരയില്‍ മരുമകളായെത്തി കൊട്ടാരക്കരയുടെ പേര് സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്ത ആട്ടക്കാരിയാണ് കൊട്ടാരക്കര ഗംഗ.

കഥകളിക്ക് കാരണഭൂതനായ ഉണ്ണിഗണപതിയെ കണികണ്ടുണരാന്‍ ലഭിച്ചത്തിന്റെ സുകൃതഫലമാണ് മുപ്പതാം വയസ്സില്‍ കഥകളി പഠിച്ച് മുപ്പത്തിയൊന്നാം വയസില്‍ അരങ്ങിലെത്തി നാലായിരത്തോളം കളിവിളക്കുകള്‍ക്കുമുന്നില്‍ കൈയ്യും മെയ്യും മുദ്രയും സമര്‍പ്പിച്ച്  ആടിത്തിമര്‍ക്കാന്‍ കഴിഞ്ഞത്. അതും പുരുഷന്മാര്‍ പോലും ചെയ്യാന്‍ പാടുപെടുന്ന ഉദ്ധത വേഷങ്ങള്‍.

ശരീരത്തേയും മനസിനെയും ഒരുപോലെ തളര്‍ത്തുന്ന, അസുഖം പിടിപെട്ടിട്ടും കുറച്ചുകാലം കൊണ്ട് അതില്‍ നിന്ന് മുക്തയായി പൂര്‍വാധികം പ്രതിഭയോടെ ആട്ടവിളക്കിന് മുന്നിലെത്തിച്ചതും ശ്രീഗണേശന്‍ തന്നെയെന്ന് ഗംഗ പറയുന്നു.

1952 ല്‍ നാഗര്‍കോവിലിലെ വടിവീശ്വരം ഗ്രാമത്തിലെ തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ഷേക്‌സ്പിയര്‍ സുബ്രഹ്മണ്യം എന്നറിയപ്പെട്ടിരുന്ന ഇംഗഌഷ് നാടകനടനും ബാങ്ക് ഉദ്യോഗസ്ഥനുമായ സുബ്രഹ്മണ്യത്തിന്റേയും പാര്‍വ്വതി അമ്മാളിന്റേയും മകളായി ജനനം.

കൊല്ലം ഫാത്തിമമാതാ കോളജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദം. 77 ല്‍ ബാങ്ക് ഉദ്യോഗസ്ഥനായ കൊട്ടാരക്കര തെക്കെമഠത്തില്‍ (ഉദയഗിരി)യില്‍ സൂര്യനാരായണന്റ ജീവിതസഖിയായി മഹാഗണപതിനടയ്‌ക്ക് അഭിമുഖമായുള്ള വീട്ടിലെത്തി.

ചെറുപ്പത്തില്‍ അല്‍പം നൃത്തം പഠിച്ചതുമാത്രമാണ് കലാപരമായുള്ള സമ്പാദ്യം. മഹാഗണപതിക്ഷേത്രത്തിലെ കഥകളിരാവുകള്‍ മനസിനെ ഭ്രമിപ്പിച്ചു. നിമിത്തമെന്നവണ്ണം സൂര്യനാരായണന്റെ കുടുംബസുഹൃത്തായ ഭദ്ര കഥകളി പഠിക്കാന്‍ സ്ഥലവും കൂട്ടിനാളിനെയും അന്വേഷിച്ച് വീട്ടില്‍ എത്തി.

‘ഗംഗയ്‌ക്ക് ഇഷ്ടമാണങ്കില്‍ കൂടെക്കൂട്ടിക്കൊള്ളൂ,  സ്ഥലം ഞാന്‍ തരാം’ എന്ന് കലാസ്വാദകന്‍ കൂടിയായ സൂര്യനാരായണന്‍ സമ്മതിച്ചു. ‘കൂടെ പഠിക്കാം അരങ്ങില്‍ കയറാന്‍ പറയരുത്’ എന്ന നിബന്ധനയില്‍ മയ്യനാട് കേശവന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ 82 ല്‍ പഠനം തുടങ്ങിയെങ്കിലും 83 ല്‍ നരകാസുരവധത്തിലെ ലളിത (സ്ത്രീവേഷം)യായി ജന്മംകുളം ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു.

അരങ്ങേറ്റത്തിന്‌ശേഷം ശരീരഘടനയും പ്രവൃത്തിരീതിയും ഉദ്ധതവേഷങ്ങള്‍ക്ക് (ശക്തിമാനായ പുരുഷവേഷം) പാകമാകയാല്‍ ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഗുരു ഉപദേശിച്ചു. ഈ വേഷങ്ങള്‍ക്ക് ആവശ്യമായ ഊക്ക്, നോക്ക്, അലര്‍ച്ച, പകര്‍ച്ച എന്നിവ ഗംഗക്ക് അനായാസം കൈവരിക്കാന്‍ കഴിയും എന്ന നിരീക്ഷണത്തിന്റ അടിസ്ഥാനത്തില്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ എന്നിവരുടെ കീഴില്‍  പഠനം തുടര്‍ന്നു.

ദുര്യോധനവധത്തിലെ ദുശ്ശാസനന്‍, ബകവധത്തിലെ ബകന്‍, ഉത്തരാസ്വയംവരത്തിലെ ത്രിഗര്‍ത്തന്‍, ദക്ഷയാഗത്തിലെ വീരഭദ്രന്‍, ബാലി, സുഗ്രീവന്‍ ഒപ്പം കിരാതത്തിലെ കാട്ടാളന്‍ തുടങ്ങിയ വേഷങ്ങള്‍ നൂറുകണക്കിന് വേദികളില്‍ ആടി.

അവതരണത്തിന് ഏറ്റവും വിഷമം പിടിച്ച നരസിംഹവേഷവും അനായാസേനയാണ് ഗംഗ രംഗത്ത് അവതരിപ്പിക്കുന്നത്. പുരുഷന്‍മാരെ വെല്ലുന്ന പ്രതിഭയാണ് ഉദ്ധത വേഷങ്ങള്‍ ആടുമ്പോള്‍ 62-ാം വയസിലും ഗംഗയുടേതെന്നാണ് കഥകളി ആസ്വാദകരുടെ നിരീക്ഷണം. മുഖത്ത് തേയ്‌പ്, വരപ്പ്,കീരീടം വച്ചുമുറുക്കുക തുടങ്ങി കഥകളിചമയങ്ങളില്‍ ഉടുത്തുകെട്ടിന് മാത്രമാണ് വേഷക്കാരെ ആശ്രയിക്കുന്നത്. മൂവായിരത്തിലധികം വേദികളില്‍ നിറഞ്ഞാടിയെങ്കിലും ഇഷ്ടവേഷം ഏതെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. എല്ലാവേഷവും ഇഷ്ടമെന്ന് മറുപടി.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവില്‍ നിന്ന് താടിവേഷത്തിന് 2000ത്തില്‍ ലഭിച്ച പുരസ്‌കാരം മുതല്‍ രൗദ്രശ്രീ അവാര്‍ഡ്, കേരളകലാമണ്ഡലം അവാര്‍ഡ്, എംകെകെ നായര്‍ അവാര്‍ഡ്, കൊട്ടാരക്കര തമ്പുരാന്‍ സ്മാരക കഥകളി പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ പെരുമഴ തന്നെ ഇവരെ തേടിയെത്തിയെന്നത് ഈ രംഗത്തെ മികവിനുള്ള അംഗീകാരമാണ്.

അരങ്ങേറ്റം മുതല്‍ തന്നെ എല്ലാവര്‍ഷവും കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ കഥകളിയരങ്ങില്‍ ഗംഗയുടെ സാന്നിധ്യമുണ്ട്. ഭര്‍ത്താവ് തന്നെയാണ് വഴികാട്ടി. മക്കളായ പ്രതാപും സൂര്യചിത്രയും പ്രോത്സാഹനവുമായി മുന്നിലുണ്ട്. കഥകളിയുടെ ഉപജ്ഞാതാവായ കൊട്ടാരക്കര തമ്പുരാന് ശേഷം കൊട്ടാരക്കരയുടെ പേര് കഥകളിയുടെ ഏടുകളില്‍ എഴുതി ചേര്‍ത്തതില്‍ ചെറുതല്ല ഗംഗയെന്ന കൊട്ടാരക്കര ഗംഗയുടെ സംഭാവന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.