മുംബൈ: മഹാരാഷ്ട്രയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥായിയായ വികസനം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ‘വിഷന്‍ മഹാരാഷ്ട്ര’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയില്‍ വികസനം കൊണ്ടു വരാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദര്‍ഭയിലും മറാത്ത് വാഡയിലും ഒരു രീതിയിലുമുള്ള വികസനത്തിന് സാധ്യതയില്ലെന്നും ഫഡ്നാവിസ് വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ പല ഭാഗത്തും വറുതി നിലനില്‍ക്കുകയാണ്. ക്ഷാമമനുഭിക്കുന്ന 29000ത്തോളം ഗ്രാമങ്ങളിലെ 25000 ഗ്രാമങ്ങളില്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യവും അനുവിക്കുന്നുണ്ടെന്ന് ഫഡ്നാവിസ് പറഞ്ഞു.
കേന്ദ്രം അംഗീകരിച്ച നിലവിലെ വ്യവസ്ഥിതിയനുസരിച്ചുള്ള കൃഷി നാശം സംബന്ധിച്ച സര്‍വ്വെ തള്ളികളയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥനത്തുടനീളം കാലാവസ്ഥ പ്രവചനത്തിനായി ചെറു യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിലൂടെ എത്രത്തോളം വിളനശീകരണം സംഭവിച്ചെന്നും അറിയാന്‍ സാധിക്കും- ഫഡ്നാവിസ് വ്യക്തമാക്കി.
കര്‍ഷകര്‍ക്കായി മികച്ച ജലസേചന സൗകര്യങ്ങള്‍ നല്‍കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയെന്നും കര്‍ഷകര്‍ക്ക് ഉതകുന്ന സൗരോര്ജമുള്പ്പടെയുള്ള ഊര്‍ജങ്ങളുടെ ലഭ്യതയ്ക്കായി പ്രയ്ത്നിക്കുന്നുണ്ടെന്നും ഫഡനാവിസ് പറഞ്ഞു.
സംസ്ഥാനത്ത് കല്‍ക്കരിയുടെ അപര്യാപ്തത മൂലം അടഞ്ഞുപോയ നിരവധി ഊര്‍ജ നിലയങ്ങളുള്ളതായി കേന്ദ്രത്തെ ധരിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായി കൂടുതല്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: