ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ പുനഃപരിശോധനാ ഹര്‍ജി ഡിസംബര്‍ രണ്ടിന് സുപ്രീംകോടതി പരിഗണിക്കും. ജലനിരപ്പ് 142 അടിയാക്കാനുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ഹര്‍ജിയാണ് പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുന്നത്.
ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പിഴവുകള്‍ നിറഞ്ഞതാണെന്നും ഭരണഘടന ബെഞ്ചിന്റെ വിധി പരിശോധിക്കണമെന്നും കേരളം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. കരാര്‍ നിലനില്‍ക്കുമെന്ന കണ്ടെത്തല്‍ നിയമപരമായി ശരിയല്ലെന്നും കേരളം വ്യക്തമാക്കിയിരുന്നു.
മുല്ലപ്പെരിയാര്‍ ജലനിരപ്പു 136 അടിയായി താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം മേല്‍നോട്ടസമിതി യോഗം ഇന്നലെ വീണ്ടും തള്ളിയിരുന്നു.
യോഗത്തില്‍ സമിതി ചെയര്മാന് എല്‍.എ.വി. നാഥന് തമിഴ്നാടിന് അനുകൂലമായ നിലപാടുകളാണു സ്വീകരിച്ചത്. തമിഴ്നാടിന്റെ വാദങ്ങള്‍ പൂര്‍ണമായി അംഗീകരിച്ച ചെയര്മാന് മുല്ലപ്പെരിയാര്‍ പ്രധാന അണക്കെട്ടും ബേബി ഡാമും സുരക്ഷിതമാണെന്നും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: