കൊച്ചി: വണ്ടിപ്പെരിയാറിലെ ഐഎന്‍ടിയുസി പ്രവര്ത്തകന് ബാലു കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
മണക്കാട്ട് എം.എം മണി നടത്തിയ വിവാദമായ ‘വണ്‍ ടു ത്രീ …’ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ ബാലു വധക്കേസില്‍ തുടരന്വേഷണം നടത്താനായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. ഇതേതുടര്‍ന്നാണ് പുനരന്വേഷണത്തിന് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.
മണക്കാട് നടത്തിയ പ്രസംഗത്തില്‍ ബാലുവടക്കമുള്ള കോണ്‍ ഗ്രസുകാരെ തങ്ങള്‍ കൊലപ്പെടുത്തിയതാണെന്ന മണിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. വണ്ടിപ്പെരി യാറിലെ സിപിഎം പ്രവര്‍ത്തകനായ അയ്യപ്പദാസിനെ വധിച്ചത് ബാലുവാണെന്നും ഇതിനുപ്രതികാരമായി ബാലുവിനെ വകവരു ത്തിയെന്നുമായിരുന്നു മണിയുടെ പ്രസംഗം.
ബാലുവധം പുനരന്വേഷിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ എന്തുകൊണ്ടാണ് മണി പറഞ്ഞ അയ്യപ്പദാസിന്റെ കൊലപാതകത്തെക്കുറിച്ച് പുനരന്വേ ഷണത്തിന് തയ്യാറാകാത്തതെന്നു കേസ് പരിഗണിച്ച് ഹൈക്കോടതി ഡിവിഷന് ബഞ്ച് ചോദിച്ചു.
വിധി നീതിയുക്തമാണന്ന് ഹൈക്കോടതി വിധിയോട് എം.എം.മണി പ്രതികരിച്ചു. വിധിയില്‍ ഏറെ സന്തോഷമുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ രാഷ്ട്രീയപ്രേരിതമായ നീക്കമാണ് കോടതി വിധിയോടെ പൊളിഞ്ഞതെന്നും മണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: