പാട്ന: ബീഹാറില്‍ നിതീഷ് കുമാറിന്റെ ഐക്യജനതാ ദളിലും സര്‍ക്കാരിലും കലാപം, നിതീഷിന്റെ അടുത്തയാള്‍ എന്ന് കരുതിയിരുന്ന മുഖ്യമന്ത്രി ജിതന്റാം മഞ്ജിയെ പുറത്താക്കിയേക്കും. മുഖ്യമന്ത്രി പദവിയില്‍ തന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന മഞ്ജിയുടെ വാക്കുകള്‍ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
വിമതര്‍ ഒറ്റക്കെട്ടായി മഞ്ജിക്കെതിരെ ഇറങ്ങിക്കഴിഞ്ഞു. മഞ്ജിയെ നീക്കാതെ ഇനി തങ്ങള്‍ അടങ്ങില്ലെന്ന നിലപാടിലാണ് വിമതര്‍. എന്നെ നീക്കാന്‍ കഠിനശ്രമം നടന്നുവരികയാണ്. നവംബറിനപ്പുറം ഞാന്‍ തുടരുമെന്ന് തോന്നുന്നില്ല, മഞ്ജി പറഞ്ഞു.
മഞ്ജിയുടെ പരാമര്‍ശം ബീഹാറില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ എെന്തങ്കിലും പറയാന്‍ പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാര്‍ വിസമ്മതിച്ചു. തന്റെ സമ്പര്‍ക്കയാത്ര 29ന് കഴിയും. അതിനു ശേഷം പറയാം, നിതീഷ് പറഞ്ഞു. നിതീഷിന്റെ വിശ്വസ്തരായ മന്ത്രിമാരാണ് മഞ്ജിക്ക് എതിരെ ഇറങ്ങിയിരിക്കുന്നത്. മഞ്ജിയെ നീക്കി വീണ്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ബീഹാറിന് പ്രത്യേകപദവി അനുവദിച്ചാല്‍ താന്‍ പ്രധാനമന്ത്രി മോദിയുടെ അനുയായി ആകുമെന്നും ഒരിക്കല്‍ താനും പ്രധാനമന്ത്രിയാകുമെന്നും മഞ്ജി പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രശ്നം പൊട്ടിപ്പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: