തിരൂര്‍(മലപ്പുറം): നളചരിതം ആട്ടക്കഥയുടെ നാലു നാള് നീണ്ട ചിത്രീകരണം സമാപിച്ചു. മലയാളസര്‍വകലാശാല രംഗശാലയില്‍ കഥകളി പ്രേമികളുടെ നിറഞ്ഞ സദസ്സിലായിരുന്നു 45 മണിക്കൂര്‍ നീണ്ട ചിത്രീകരണം. ചിത്രീകരണമികവിനുവേണ്ടി മറിമാന്‍ കണ്ണി എന്ന ഭാഗവും ഒന്നാം ദിവസത്തിന്റെ ആദ്യഭാഗവും പുനരാവിഷ്കരിക്കുകയും ചെയ്തു.
പത്മശ്രീ കലാമണ്ഡലം ഗോപിയുടെ നളന്, മാര്‍ഗി വിജയകുമാറിന്റെ ദമയന്തി എന്നീ കഥാപാത്രങ്ങള്‍ വ്യത്യസ്തമായ അനുഭവമാണ് മലയാളസര്‍വകലാശാല രംഗശാലയില്‍ സമ്മാനിച്ചത്. എം.ജെ.രാധാകൃഷ്ണന്റേ തായിരുന്നു ക്യാമറയും സാങ്കേതിക സഹകരണവും.
ഡിജിറ്റല്‍ രേഖയാക്കി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നളചരിതം സമ്പൂര്‍ണ്ണമായി അവതരിപ്പിച്ചത്. മികച്ച അഭിനയകാവ്യം, സംഗീതകാവ്യം, സാഹിത്യകൃതി എന്നീ നിലകളിലും ജനപ്രിയമായ ആട്ടക്കഥ എന്ന നിലയിലും നളചരിതം അദ്വതീയമാണ്. സമ്പൂര്‍ണമായി ചിത്രീകരിക്കുന്നത് ഇതാദ്യമായും. വൈകീട്ട് നാല് മണി മുതല്‍ രാത്രി ഒരു മണിവരെ നാലു നാളിലും ചിത്രീകരണം നീണ്ടു.
പത്മശ്രീ കലാമണ്ഡലം ഗോപി, മാര്‍ഗി വിജയകുമാര്‍, ക്യാമറാമാന് എം.ജെ. രാധാകൃഷ്ണന്, ഉപദേശക സമിതി അംഗം ഡോ. പി. വേണുഗോപാല്‍ എന്നിവരെ സമാപനത്തിന്റെ ഭാഗമായി പൊന്നാടയും ഫലകവും നല്കി വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പ്രത്യേകമായി ആദരിച്ചു. നടനം, പാട്ട്, ചെണ്ട, മദ്ദളം, ചുട്ടി, അണിയറ എന്നിവയിലായി 63 കലാകാരന്മാരെയും വൈസ് ചാന്‍സലര്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: