കൊച്ചി: യു,ഡി.എഫിന് മദ്യവില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. എറണാകുളം പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
പൊതുജനങ്ങളില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും സംഭാവന സ്വീകരിക്കാനാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഭാവിയില്‍ മദ്യവില്‍പ്പനക്കാരുടെ വോട്ടും പാര്‍ട്ടിക്ക് വേണ്ട എന്ന നിലപാട് സ്വീകരിക്കും. പാര്‍ട്ടിയില്‍ ആലോചിച്ചായിരിക്കും തീരുമാനമെടുക്കുക.
സമൂഹത്തില്‍ കളങ്കിതരായ വ്യക്തികളുമായി ബന്ധപ്പെട്ടുപോകുന്ന ഒരു സമീപനവുമുണ്ടാകരുതെന്നും സുധീരന് വ്യക്തമാക്കി.
ബാര്‍ കോഴ വിവാദത്തില്‍ ആരോപണം ഉന്നയിക്കുന്നവര്‍ അതിനു തെളിവു നല്കാന് തയ്യാറാകണം. സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്നവരാണ് ഇവര്‍. കോടിക്കണക്കിന് രൂപ വരുമാനം ലഭിച്ചിരുന്നവര് അതു നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന എതിര്‍പ്പാണ് ആരോപണത്തിനു പിന്നില്‍. കെ.എം മാണി മുന്നണിയെ സംബന്ധിച്ചിടത്തോളം ശക്തനാണ്. എന്നാല്‍ എന്തിനാണ് ഇപ്പോള്‍ അദ്ദേഹത്തെ ലക്ഷ്യം വച്ചതെന്ന് അറിയില്ല.
ഇടതുപക്ഷത്തിന്റെ സമരം ദുഃഖകരമായ കാര്യമാണ്. ഇടതുപക്ഷത്തിന്റെ ചരിത്രത്തില്‍ ഒരു പാട് സമരങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ബാര്‍ കോഴ വിവാദത്തില്‍ അവര്‍ക്കു തന്നെ യോജിച്ചു സമരം നടത്താന്‍ കഴിയുന്നില്ല. ഏതന്വേഷണം വേണമെന്ന് സി.പി.എമ്മിനുള്ളിലും സി.പി.ഐയുമായി തര്‍ക്കമായി. തര്‍ക്കം മൂത്ത് ഇരുപാര്‍ട്ടികളുടെയും പൂര്‍വ്വകാലം ചികഞ്ഞുപോകുന്ന അവസ്ഥ വരെയെത്തിയെന്നും സുധീരന് പറഞ്ഞു.
കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ നല്ല ബന്ധമാണ്. എല്ലാ ഘടകകക്ഷികളുമായി പാര്‍ട്ടിക്ക് നല്ല ബന്ധമാണ്. യഥാര്‍ത്ഥ അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണം.
ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ രാഷ്ട്രീയം കാണരുത്. വിജിലന്‍സ് നടപടി സ്വീകരിക്കുന്നത് നല്ല കാര്യമാണ്. അഴിമതിരഹിതമായ സിവില്‍ സര്‍വീസ് യു.ഡി.എഫിന്റെ പ്രഖ്യാപിത നയമാണ്.
അഴിമതി ആരോപണങ്ങള്‍ വരുമ്പോള്‍ ബന്ധപ്പെട്ട കക്ഷികള്‍ അത് വഴിതിരിച്ചുവിടാന്‍ ശ്രമിക്കും. അതിനു ശ്രമിക്കാതെ നടപടികളുമായി യോജിച്ചുപോകുന്നതായിരിക്കും അവര്‍ക്ക് നല്ലത്.
അഴിമതിക്കാരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പുറത്തുവരട്ടെയെന്നും മറച്ചുവയ്ക്കുന്നവര്‍ നിയമത്തിനു മുന്നിലും ജനങ്ങളുടെ മുന്നിലും തെറ്റുകാരാകുമെന്നും സുധീരന് പറഞ്ഞു.
അതിനിടെ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ പ്രസ്താവനയ്ക്ക് സുധീരന് തിരുത്ത് നല്‍കുകയും ചെയ്തു. യുഡിഎഫ് നയം മദ്യവര്‍ജ്ജനമല്ല, മദ്യനിരോധനമാണെന്ന് സുധീരന് വ്യക്തമാക്കി. മദ്യവര്‍ജ്ജനമാണ് യു.ഡി.എഫ് നയമെന്നാണ് കഴിഞ്ഞ ദിവസം തങ്കച്ചന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: