തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിന്റെ ലേലം നവംബര്‍ 25ന് മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ്വ് ബാങ്കിന്റെ ഓഫീസില്‍ നടക്കും. ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിങ് പദ്ധതിയനുസരിച്ചാണ് ലേലം. മത്സരസ്വഭാവത്തിലുള്ള ബിഡ്ഡുകള്‍, കോര്‍ ബാങ്കിങ് സൊല്യൂഷന് മുഖാന്തിരം ഇലക്ട്രോണിക് രൂപത്തില്‍ സമര്‍പ്പിക്കാം.
മത്സരസ്വഭാവമല്ലാത്ത ബിഡ്ഡുകളും സമര്‍പ്പിക്കാം. 10 വര്‍ഷകാലാവധിയുള്ള കടപ്പത്രങ്ങളാണ് പുറപ്പെടുവിക്കുക. ഇതോടെ നടപ്പുസാമ്പത്തികവര്‍ഷം ഇതുവരെ സര്‍ക്കാര്‍ കടമെടുത്ത തുക 9400 കോടിരൂപയായി മാറും. ഒരു സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാറിന് കടമെടുക്കാവുന്ന പരിധി മറികടന്നാണ് സംസ്ഥാനത്തിന്റെ കടപത്രത്തിലൂടെയുള്ള ധനസമാഹരണം.
സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിന്റെ കണക്കനുസരിച്ച് ആഭ്യന്തര വിപണിയില്‍ നിന്ന് 2000 കോടിയുള്‍പ്പെടെ 13,950 കോടിരൂപ മാത്രമേ കടപ്പത്രമിറക്കി സമാഹരിക്കാന്‍ നിര്‍വാഹമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: