തിരുവനന്തപുരം: ബാര്‍കോഴ വിവാദം ചര്‍ച്ച ചെയ്യുന്നതിന് എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. രണ്ട് മാസത്തിന് ശേഷമാണ് ഇടതുമുന്നണിയോഗം ചേരുന്നത്.
മാണിക്കെതിരെ ആരോപണത്തില്‍ ഭിന്നാഭിപ്രായമുണ്ടായതിനെ തുടര്‍ന്ന് സിപിഎംസിപിഐ പോര് മുറുകിയിരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ യോഗത്തെ ഏവരും ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്.
പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കാനാണ് യോഗമെന്നാണ് അരിയുന്നത്. എന്നാല്‍ ഇടതുമുന്നണി പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ വൈകിയെന്ന ആക്ഷേപമാണ് സിപിഐയ്ക്കുള്ളത്.
നേരത്തെ സിപിഎം അഡ്ജസ്റ്റ്മന്റ് സമരമാണ് നടത്തുന്നതെന്ന് സിപിഐ ആരോപിച്ചിരുന്നു. ഇതിനെതിരെ പിണറായിയുടെ സവക ചുട്ട മറുപടിയാണ് സിപിഐക്ക് ലഭിച്ചത്.
പണ്ട് കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരിച്ചതിന്റെ ഹാങ്ഓവര്‍ ചിലര്‍ക്കുണ്ടെന്നാണ് പണറായി വിജയന് പറഞ്ഞത്.
അഡ്ജെസ്റ്റ് സമരമെന്ന് പറഞ്ഞതിനെ പിണറായി വിമര്‍ശിച്ചപ്പോള്‍, എന്നാല്‍ ഇത് തങ്ങള്ബോധപൂര്വ്വം പറഞ്ഞതെന്നാണ് പന്ന്യന്റെ നിലപാട്. 11 മണിക്ക് എല്‍ഡിഎഫ് യോഗം തുടങ്ങാനിരിക്കെ 10 മണിക്ക് എംഎന്‍ സ്മാരകത്തില്‍ പന്ന്യന്‍ രവീന്ദ്രന്റെ വാര്‍ത്താസമ്മേളനവുമുണ്ട്. പിണറായിക്ക് മറുപടിയുമായാണ് പന്ന്യന്റെ വാര്‍ത്താസമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: