ആലപ്പുഴ: ലൗജിഹാദിന്റെ കെണിയില്‍പ്പെട്ട് മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറിയില്‍ ജീവനൊടുക്കിയിട്ട് ഇന്ന് ആറുവര്‍ഷം പിന്നിടുന്നു. കേസ് നടപടികളില്‍ യാതൊരു പുരോഗതിയുമില്ല. പ്രണയം നടിച്ച് പീഡനത്തിനിരയാക്കി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ബ്ലാക്ക്മെയില്‍ ചെയ്തതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തത്.
അമ്പലപ്പുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളായ കഞ്ഞിപ്പാടം ആശാഭവനില്‍ ബാബുവിന്റെ മകള്‍ അനില ബാബു (17), കഞ്ഞിപ്പാടം ജൂലി വില്ലയില്‍ വര്‍ഗീസിന്റെ മകള്‍ ജൂലി വര്‍ഗീസ് (17), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കല്ലിട്ടച്ചിറ വീട്ടില്‍ വേണുഗോപാലിന്റെ മകള്‍ വേണി (17) എന്നിവരാണ് ജീവനൊടുക്കിയത്.
ക്ലാസ് മുറിയില്‍ വിഷമുള്ളില്ച്ചെന്ന് മരിച്ച നിലയിലാണ് മൂവരേയും കണ്ടെത്തിയത്. മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്ക് ശേഷം സഹപാഠികളായ ഷാനവാസ് (20), സൗഫര്‍ (20) എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും ഇവരെ സഹായിച്ചവരും പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായ മറ്റുചിലര്‍ നിയമത്തിന്റെ പിടിയില്‍ പ്പെട്ടില്ല.
പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ അതേ രാത്രിയില്‍ തന്നെ ഷാനവാസിനെയടക്കമുള്ളവരെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ജനപ്രതിനിധികളടക്കമുള്ളവര്‍ പ്രതികളെ സംരക്ഷിക്കുകയായിരുന്നു. ഇതിനായി മന്ത്രിയുടെ ഓഫീസിനെ പോലും ദുരുപയോഗം ചെയ്തതായും ആരോപണമുയര്‍ന്നിരുന്നു.
അമ്പലപ്പുഴ പോലീസും ഡിവൈഎസ്പിയും അടക്കമുള്ളവര്‍ അന്വേഷണത്തില്‍ ഒളിച്ചുകളിച്ചതോടെ ജനരോഷം ശക്തമായി. പ്രണയനൈരാശ്യം മൂലം കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ലോക്കല്‍ പോലീസിന്റെ നിഗമനം.
പിന്നീട് കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി: ബി. രാജഗോപാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് മാസങ്ങള്‍ക്ക് ശേഷം ഷാനവാസിനേയും സൗഫറിനെയും അറസ്റ്റ് ചെയ്തത്. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുകയും രംഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പഠനത്തിന്റെ ഭാഗമായി 2008 നവംബര്‍ ഏഴ് മുതല്‍ 11 വരെ നടന്ന ഓണ്‍ ജോബ് ട്രെയിനിങ്ങിന് വിദ്യാര്‍ത്ഥികള്‍ക്ക് ആശുപത്രിയില്‍ പരിശീലനമുണ്ടായിരുന്നു. ഇതിനിടെയാണ് ആലപ്പുഴ ബീച്ചിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുവന്ന് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയത്.
പീഡനം ചിത്രീകരിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി. കേസിന്റെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കല്ലേലി ശങ്കരന്‍കുട്ടിയെ നിയമിച്ചു.
കേസിലെ കുറ്റപത്രം തയാറായെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ വിസ്താര നടപടികളും നീണ്ടുപോകുകയാണ്. മക്കള്‍ മരിച്ച് ആറുവര്‍ഷം പിന്നിട്ടിട്ടും നീതി ലഭിക്കാത്തതിനാല്‍ മാതാപിതാക്കള്‍ നിരാശരാണ്. മറ്റുപല കേസുകളിലും അമിത താത്പര്യം കാണിക്കുന്ന മാധ്യമങ്ങളും സോഷ്യല്‍മീഡിയകളും ഈ വിഷയത്തില്‍ നിസംഗത പുലര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: