കൊച്ചി: ഇറാഖിലെ സിഞ്ചാര്‍ മലനിരകളില്‍ കുടുങ്ങിക്കിടന്ന് നരകിക്കുന്ന ആയിരക്കണക്കിന് യസീദി സഹോദരീ സഹോദരന്മാര്ക്ക് ആശ്വാസവുമായി ശ്രീശ്രീ രവിശങ്കര്‍ 19, 20 തീയതികളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നു.
ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ സഹോദരസംഘടനയായ മാനുഷികമൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അന്താരാഷ്ട്ര സംഘടനയും ഇറാഖിലെ സര്‍ക്കാരിതര സംഘടനകളും സംയുക്തമായി 110 ടണ്ണിലധികം ഭക്ഷ്യവസ്തുക്കള്‍ സമാഹരിച്ചുകഴിഞ്ഞു.
ഒന്നര ടണ്ണിലധികം ദുരിതാശ്വാസ വസ്തുക്കള്‍ ഇതിനകം വ്യോമമാര്ഗമായി എത്തിച്ചുകഴിഞ്ഞിട്ടുണ്ട്. ദുരിതാശ്വാസത്തിനായുള്ള വ്യോമതല വിതരണം ഇപ്പോഴും തുടരുന്നു.
ഇറാഖിലെ സിഞ്ചാര്‍ മലനിരകളില്‍ കുടുങ്ങി നരകിക്കുന്ന ആയിരക്കണക്കിന് യസീദികളെ രക്ഷിക്കുന്നതിനായി ആര്‍ട്ട് ഒാഫ് ലിവിംഗ് ആചാര്യന് ശ്രീശ്രീ രവിശങ്കര്‍ യൂറോപ്പിലെയും അമേരിക്കയിലെയും ഇന്ത്യയിലെയും സര്‍ക്കാരുമായി ബന്ധപ്പെട്ടതായി ആശ്രമം വൃത്തങ്ങള്‍ അറിയിച്ചു.
ഒന്നര ടണ്ണോളം ഭക്ഷ്യധാന്യങ്ങള്‍ വ്യോമമാര്‍ഗം കൊണ്ടുപോകാന്‍ രണ്ട്ഹെലികോപ്റ്ററുകള് അമേരിക്കന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
സിഞ്ചാര്‍ മലനിരകളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വിതരണത്തിനായി ശേഖരിച്ച ധാരാളം ഭക്ഷ്യവസ്തുക്കളും മറ്റും കെട്ടിക്കിടക്കുന്നതായും ശ്രീശ്രീ രവിശങ്കര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ക്യാമ്പിലും പുറത്തുമുള്ള യസീദി വിദ്യാര്‍ത്ഥികള്‍ക്കായി പ്രവിശ്യയില്‍ ഒരു സമഗ്ര വിദ്യാഭ്യാസ പരിപാടി ആരംഭിക്കുവാനും ഉദ്ദേശമുണ്ട്. അതിന് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ആവശ്യമായിട്ടുണ്ട്. സമയാസമയങ്ങളില്‍ ക്യാമ്പുകളില്‍ ഭക്ഷണവിതരണത്തിനും പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: