കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്കുണ്ടായ തിരിച്ചടിക്ക് മുഖ്യകാരണം ബിജെപിയും എസ്എന്‍ഡിപിയും മറ്റും ജാതി-മത വിദ്വേഷമുളവാക്കുന്ന പ്രചാരണം നടത്തിയതെന്നാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി കണ്ടുപിടിച്ചിരിക്കുന്നത്! തങ്ങളുടെ കൊലപാതക-വിഭാഗീയ രാഷ്ട്രീയമാണ് പ്രധാന കാരണമെന്ന ലളിതമായ സത്വം അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല, കഷ്ടം! ഒരു ന്യൂനപക്ഷ മതവിഭാഗത്തിന്റെ വോട്ടുബാങ്ക് ലക്ഷ്യമാക്കി തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ബഹുഭൂരിഭാഗം സ്ഥാനാര്‍ത്ഥികളേയും, അവര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായ പുലബന്ധം പോലുമില്ലാത്തവരാണെങ്കില്ക്കൂടി ആ പ്രത്യേക മതത്തില്‍പ്പെട്ടവരാണെന്ന ഒറ്റക്കാരണത്താല്‍ പാര്ട്ടിക്കുപ്പായമണിയിച്ച് മത്സരിപ്പിച്ചത് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. സ്വന്തം കണ്ണിലെ കോല് നീക്കയശേഷം പോരേ ആരാന്റെ കണ്ണിലെ കരടിനെക്കുറിച്ച് വേവലാതിപ്പെടുന്നത്?
പി. ജനാര്ദ്ദനന് ഇരിങ്ങാലക്കുട
പ്രതികരിക്കാൻ ഇവിടെ എഴുതുക: