ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയില്‍ പകച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. മുന്നില്‍ നിന്നും നയിക്കുവാന്‍ ഒരുനേതാവുമില്ലാത്ത കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ ചരിത്രത്തിലെ ഏറ്റവു വലിയ പ്രതിസന്ധിയിലാണ്. ലോക്സഭാ തെരഞ്ഞടുപ്പിന് പിന്നാലെ മഹാരാഷ്ട്രാ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരച്ചടി കോണ്‍ഗ്രസിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. വലിയ സംസ്ഥാനമെല്ലാം കോണ്‍ഗ്രസിന് നഷ്ടപ്പെട്ട് കഴിഞ്ഞു. കോണ്‍ഗ്രസ് സമ്പൂര്‍ണ്ണമായി കീഴടങ്ങി കഴിഞ്ഞു.
തുടര്‍ച്ചയായ തോല്‍വികള്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. ദേശീയ നേതൃത്വത്തിനെതിരെ തന്നെ പ്രവര്‍ത്തകരുടെ വികാരമുണരുന്ന അവസ്ഥതന്നെയാണ് കാണുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം വീണ്ടും ചോദ്യം ചെയ്യപ്പെട്ട് കഴിഞ്ഞു. പ്രിയങ്കയെ കൊണ്ട് വരണമെന്ന മുറവിളികളും ഉയര്‍ന്ന് കഴിഞ്ഞു.
പത്ത് വര്‍ഷം ഭരിച്ച ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി അതീവ ദയനീയമാണ്. മുഖ്യപ്രതിപക്ഷം പോലും ആകാന്‍ കഴിയാതെ പാര്‍ട്ടി മൂന്നാം സ്ഥാനത്തായി എന്നത് വീഴ്ചയുടെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു. സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയുടെ ഭൂമിയിടപാടുകളും അഴിമതികളും ഹരിയാനയില്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. വാദ്രയുടെ അനധികൃത ഭൂമിയിടപാട് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമവിധേയമാക്കിയത് ഏറെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഈ വിഷയം ഉന്നയിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍പോലും കോണ്‍ഗ്രസിനായില്ല.
മഹാരാഷ്ട്രയിലാവട്ടെ ഒരുഘട്ടത്തില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെടുന്ന അവസ്ഥയിലായിരുന്ന കോണ്‍ഗ്രസ് ഒരുക്കണക്കിന് മൂന്നാം സ്ഥാനത്തേക്കെങ്കിലും എത്തിപ്പെടുകയായിരുന്നു. പ്രചാരണ കമ്മിറ്റി ചെയര്‍മാനായി സംസ്ഥാനത്ത് പാര്‍ട്ടിയെ നയിച്ച നാരായണ്‍ റാണെ ഉള്‍പ്പടെ പല പ്രമുഖരും തോറ്റതും കോണ്‍ഗ്രസിന്റെ അവസ്ഥ കൂടുതല്‍ ദയനീയമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ വെളിച്ചത്തില്‍ രക്ഷപ്പെടാമെന്ന മോഹവും തകരുകയായിരുന്നു.
ആദ്യം രാജസ്ഥാന്, മധ്യപ്രദേശ്, ചത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം. പിന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷം പോലും ആവാന്‍ സാധിക്കാതെയുള്ള ദയനീയ പരാജയം. ഇപ്പോള്‍ മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ മൂന്നാം സ്ഥാനം. ഇനിയെന്തെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: