Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യക്ക് 59 റണ്‍സ് വിജയം

Janmabhumi Online by Janmabhumi Online
Oct 18, 2014, 08:08 am IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ധര്‍മ്മശാല: വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച വിജയം. 59 റണ്‍സിനാണ് ടീം ഇന്ത്യ കരീബിയന്‍ പടയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 330 റണ്‍സ് അടിച്ചുകൂട്ടിയതോടെ 331 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത്. 48.1 ഓവറില്‍ 271 റണ്‍സിന് വിന്‍ഡീസിനെ ഓള്‍ ഔട്ടാക്കിയാണ് ധോണിപ്പട വിജയം പിടിച്ചെടുത്തത്. 106 പന്തില്‍ നിന്ന് 112 റണ്‍സുമായി മര്‍ലോണ്‍ സാമുവല്‍സ് പൊരുതിനോക്കിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്‌ലിയുടെ (127) സെഞ്ചുറിയുടെയും 71 റണ്‍സെടുത്ത സുരേഷ് റെയ്‌നയുടെയും 68 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും 35 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും കരുത്തിലാണ് 330 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ അജിന്‍ക്യ രഹാനെയും ശിഖര്‍ ധവാനും ചേര്‍ന്ന് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 70 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഒടുവില്‍ 35 പന്തില്‍ നിന്ന് 6 ഫോറും ഒരു സിക്‌സറുമടക്കം 35 റണ്‍സെടുത്ത ശിഖര്‍ ധവാനെ റസ്സലിന്റെ പന്തില്‍ ഡാരന്‍ ബ്രാവോ പിടികൂടിയതോടെയാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്. തുടര്‍ന്നെത്തിയ കോഹ്‌ലി തുടക്കം മുതലേ മികച്ച ഫോമിലേക്കുയര്‍ന്നു. രഹാനെയും കോഹ്‌ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ രഹാനെ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി.

61 പന്തില്‍ നിന്ന് ആറ് ഫോറുകളുടെ അകമ്പടിയോടെയാണ് രഹാനെ 50 തികച്ചത്. പിന്നീട് സ്‌കോര്‍ 142-ല്‍ എത്തിയപ്പോള്‍ 79 പന്തില്‍ നിന്ന് 68 റണ്‍സെടുത്ത രഹാനെയെ ബെന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ രണ്ടാം വിക്കറ്റു ആതിഥേയര്‍ക്ക് നഷ്ടമായി. തുടര്‍ന്നെത്തിയ റെയ്‌നയും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. കോഹ്‌ലിയും റെയ്‌നയും ഒത്തുചേര്‍ന്നതോടെ ഇന്ത്യയുടെ സ്‌കോറിംഗിനും വേഗം കൂടി. മൂന്നാം വിക്കറ്റില്‍ 138 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇതിനിടെ കോഹ്‌ലിയും റെയ്‌നയും അര്‍ദ്ധസെഞ്ച്വറിയും മറികടന്നു. കോഹ്‌ലി 65 പന്തില്‍ നിന്നും റെയ്‌ന 46 പന്തില്‍ നിന്നുമാണ് 50ലെത്തിയത്. 37.1 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 200ഉം കടന്നു. ഒടുവില്‍ 44.4 ഓവറില്‍ സ്‌കോര്‍ 280-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞത്.

58 പന്തില്‍ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്‌സറുമടക്കം 71 റണ്‍സെടുത്ത റെയ്‌നയെ ടെയ്‌ലറുടെ പന്തില്‍ രാംദിന്‍ പിടികൂടി. റെയ്‌ന പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ധോണി (6), രവീന്ദ്ര ജഡേജ (2) എന്നിവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ ഇന്ത്യന്‍ സ്‌കോര്‍ 286 റണ്‍സിലെത്തിയപ്പോള്‍ വിരാട് കോഹ്‌ലി സെഞ്ച്വറി പൂര്‍ത്തിയാക്കി. 101 പന്തില്‍ നിന്ന് 12 ഫോറും ഒരു സിക്‌സറുമടക്കമാണ് കോഹ്‌ലി മൂന്നക്കം കടന്നത്. കരിയറിലെ 20-ാം സെഞ്ച്വറിയാണ് കോഹ്‌ലി നേടിയത്. ഒടുവില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ കോഹ്‌ലി റണ്ണൗട്ടായി മടങ്ങി. 114 പന്തില്‍ നിന്ന് 13 ഫോറും മൂന്ന് സിക്‌സറുമടക്കം 127 റണ്‍സെടുത്താണ് കോഹ്‌ലി റണ്ണൗട്ടായത്. 7 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത അമ്പാട്ടി റായിഡു പുറത്താകാതെ നിന്നു. വിന്‍ഡീസിന് വേണ്ടി ടെയ്‌ലര്‍, ഹോള്‍ഡര്‍, റസ്സല്‍, ബെന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.

331 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്‌കോര്‍ബോര്‍ഡില്‍ വെറും ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ സന്ദര്‍ശകര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 11 പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന ഡ്വെയ്ന്‍ സ്മിത്തിനെ ഉമേഷ് യാദവിന്റെ പന്തില്‍ മുഹമ്മദ് ഷാമി മിഡ് ഓണില്‍ പിടികൂടി. പരമ്പര ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിനാല്‍ വിന്‍ഡീസ് ടീം ആര്‍ക്കോ വേണ്ടി കളിക്കുന്ന രീതിയിലാണ് ബാറ്റ് ചെയ്തത്. ഒരിക്കലും വിജയിക്കാനുള്ള ഒരു ശ്രമവും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല.

സ്‌കോര്‍ 11 ഓവറില്‍ 27 റണ്‍സിലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 31 പന്തുകള്‍ നേരിട്ട് ആറ് റണ്‍സ് മാത്രമെടുത്ത കീറണ്‍ പൊള്ളാര്‍ഡിനെ ഭുവനേശ്വര്‍കുമാറിന്റെ പന്തില്‍ സ്ലിപ്പില്‍ ധവാന്‍ പിടികൂടി. ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനേക്കാള്‍ മോശമായിരുന്നു വെടിക്കെട്ട് ബാറ്റ്‌സ്മാനായ പൊള്ളാര്‍ഡിന്റെ പ്രകടനം. പിന്നീസ് സ്‌കോര്‍ 83-ല്‍ എത്തിയപ്പോള്‍ 40 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയെ അക്ഷര്‍ പട്ടേല്‍ ബൗള്‍ഡാക്കി. പിന്നീട് സ്‌കോര്‍ 120-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. 9 റണ്‍സെടുത്ത രാംദിനെ ജഡേജയുടെ പന്തില്‍ അക്ഷര്‍ പട്ടേല്‍ പിടികൂടി. ഒരു പന്തിന്റെ ഇടവേളക്കുശേഷം അഞ്ചാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. രണ്ട് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന ബ്രാവോയെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയ റസ്സല്‍ വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവെച്ചത്. എന്നാല്‍ സ്‌കോര്‍ 222-ല്‍ എത്തിയപ്പോള്‍ 23 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത റസ്സലിനെ ഉമേഷ് യാദവ് ബൗള്‍ഡാക്കി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സസ്പെൻ്റ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധം; പദവിയിൽ നിന്ന്  ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

India

മൂന്നിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി; ഗോവയിൽ പശുപതി അശോക് ഗജപതി രാജു പുതിയ ഗവർണർ

ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഉണ്ണികൃഷ്ണന്‍, പൊതു കാര്യദര്‍ശി വി.എസ്. ബിജു
Kerala

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

India

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

Kerala

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

അഭിനയ സരസ്വതി ബി.സരോജ ദേവി അന്തരിച്ചു; വിട പറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലെത്തുമ്പോള്‍

അനുപമം അന്നഭണ്ഡാര്‍ യോജന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies