Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കഞ്ചാവ് മാഫിയ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം: പോലീസിനെതിരെ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2014, 12:42 am IST
in Ernakulam

കൊച്ചി: ഉദയംപേരൂരില്‍ ലഹരിമരുന്ന് വില്‍പ്പയെക്കുറിച്ച് വിവരം നല്‍കിയ വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവത്തില്‍ പോലീസ് പ്രതികളെ ഇതുവരെ പിടിക്കൂടാത്തതിനെതിരെ പ്രതിഷേധം ശക്താമാകുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടു പോലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടികള്‍ കൈകൊള്ളാന്‍ കഴിയാത്തത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. കഞ്ചാവ് മാഫിയക്കെതിരെ സത്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍  ജിഷ്ണുവിന് ക്രൂരമര്‍ദ്ദനമേറ്റത്. പട്ടാപകല്‍ പരസ്യമായി ജിഷ്ണുവിന്റെ കാല്‍ തല്ലിയൊടിച്ച് ശേഷം ഭീകരാന്തരീഷം സൃഷ്ടിച്ചാണ് മാഫിയ സംഘം കടന്നുകളഞ്ഞത്. കഞ്ചാവ് മാഫിയ സംഘങ്ങള്‍ക്ക് പിന്നില്‍ പോലീസിലെ പല ഉന്നതര്‍ക്കും പങ്കുള്ളതായി നാട്ടുകാര്‍ പറയുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് കഴിഞ്ഞ ആഴ്‌ച്ചയിലാണ് ജിഷ്ണു കടകളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വീണ്ടും സജീവമാകുന്ന കാര്യം പറയുന്നത്. ഉടന്‍ തന്നെ പ്രിന്‍സിപ്പാള്‍ പോലീസിനെ വിവരം അറിയിച്ചുവെങ്കിലും ഊര്‍ജ്ജിതമായ അന്വേഷണം നടത്താന്‍ ഇവര്‍ക്ക് കഴിയാത്തതാണ് കഞ്ചാവ് മാഫിയയെ അക്രമം നടത്താന്‍ പ്രേരണയേകിയത്.

കഞ്ചാവ് മാഫിയക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ മാത്രമാണ് പോലീസ് രംഗത്ത് എത്തുന്നത്. പിന്നീട് തുടര്‍ അന്വേഷണങ്ങള്‍ ഒന്നും തന്നെ നടക്കാറില്ല. ഇത് കഞ്ചാവ് മാഫിയകള്‍ക്ക് ഏറെ ശക്തി പകരുന്നു. ഇവിടെയുള്ള  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗ്യസ് ഗോഡൗണിലേക്ക് ലോഡുമായി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ മുഖേനെയും കഞ്ചാവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും ഇവിടെ എത്തുന്നത്. ഉദയംപേരൂര്‍ പ്രദേശങ്ങളിലെ മയക്ക്മരുന്നു മഫിയകള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷവും വന്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നിട്ടുണ്ട്. അന്ന്  നൂറുകണക്കിന് പ്രവര്‍ത്തകര്‍ മയക്കുമരുന്നതിനെതിരെ ജ്വാല തെളിയിച്ചാണ് പ്രതിഷേധ യോഗം നടത്തിയത്. പരസ്യമായി  ലഹരി മാഫിയയെപ്പറ്റി നല്‍കിയ വിവരം ചോര്‍ന്നതിനു പിന്നിലും പോലീസിലെ ചിലരാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഉദയം പേരൂരിന്റെ വിവിധഭാഗങ്ങളില്‍ കഞ്ചാവ് മാഫിയ പിടിമുറിക്കിയിരിക്കുകയാണ്. ഇതിനെതിരെ നിരവധി പരാതികളാണ് ഉദയംപേരൂര്‍ പോലീസിലുള്ളത്. പുത്തന്‍കാവ്, പൂത്തോട്ട, തെക്കന്‍പറവൂര്‍, പ്രാകാട്, തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ കഞ്ചാവ് വില്‍പന തകൃതിയായി ഇപ്പോഴും നടക്കുന്നുണ്ട്. ചില കടകളില്‍ ശീതള പാനിയങ്ങളിലൂടെയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ചെറിയതോതില്‍ മയക്കുമരുന്ന്  നല്‍കിയശേഷം മയക്കുമരുന്നിന്റെ സ്ഥിരം ഉപഭോക്താക്കളാക്കി മാറ്റുകയാണ് മാഫിയകളുടെ ലക്ഷ്യം. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ രംഗത്ത് എത്തുന്നവരെ മാഫിയ സംഘ ഭീഷണിപ്പെടുത്തിയിട്ടും തന്റെ സഹപാഠികളെ രക്ഷിക്കാന്‍ ജിഷ്ണു പുറപ്പെട്ടു. സ്‌കൂളിലും പുറത്തും ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ഥി കൂടിയാണ് ജിഷ്ണു. ജിഷ്ണുവിന്റെ ഈ ധീരത ജനങ്ങള്‍ക്ക് കഞ്ചാവ് മാഫിയക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നിരിക്കുകയാണ്.

പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ നാട്ടുകാരും അധ്യാപകരും വിദ്യാര്‍ത്ഥികളും സംയുക്ത മായി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. നടക്കാവ് എസ്എന്‍ഡിപി സ്‌കൂളില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സ്‌കൂള്‍ ജംഗ്ഷനില്‍ സമാപിച്ചു. പ്രകടനത്തിനും യോഗത്തിനും കുട്ടികളടക്കം ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. ഇന്നലെ രാവിലെ 11ന് ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഐഒസി ജംങ്ഷനില്‍ എത്തിയശേഷം നടക്കാവ് ജംങ്ഷനില്‍ സമാപിച്ചു. പ്രതിഷേധ യോഗം ഗ്രാമപഞ്ചായത്ത് ആക്ടിങ്പ്രസിഡന്റ് വി.ജി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

Kerala

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.