മണ്ടനെന്നും ശുംഭനെന്നുമൊക്കെ കേരളരാഷ്ട്രീയത്തിലെ ചാണക്യന്മാര് എന്ന് സ്വയം കരുതുന്ന നേതാക്കന്മാര് കണ്ണാടിയില്‍ നോക്കി ദിവസേന മൂന്ന് പ്രാവശ്യമെങ്കിലും വിളിയ്ക്കണം. കാരണം കേരളത്തിലെ ദൃശ്യ മാധ്യമങ്ങളോ, കടലാസ് മാധ്യമങ്ങളോ ഒന്നുമല്ല മോദിയ്ക്ക് ആരാധകരേയും, പിന്തുണയ്ക്കുന്നവരേയും സൃഷ്ടിയ്ക്കുന്നത്. അത് നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ മോദിവിരോധികള്‍ അല്ല മറിച്ച് നിങ്ങള്‍ അദ്ദേഹത്തിന്റെ അഭിവര്ദ്ധകര് ആണ്. കഷ്ടപ്പെട്ട് ഉള്ള കള്ളമെല്ലാം പടച്ചുണ്ടാക്കി മൈക്കിനു മുന്പില് നിന്നും ഘോരഘോരം വിളിച്ച് കൂവുമ്പോള്‍ ജനങ്ങള്‍ ഒരു സ്വയം പരിശോധനയ്ക്ക് തയ്യാറാകും. അവര്‍ എത്തിപ്പെടുന്ന വഴികളിലൊക്കെയും ഒരു പൂര്‍ണ്ണ ചന്ദ്രനെപ്പോല്‍ നിലാവ് പരത്തി മോദിയുണ്ടാവും, ആ ചന്ദ്രനെ മറയ്ക്കാന്‍ നിങ്ങള്‍ കരുതിവച്ചിരിയ്ക്കുന്ന വട്ടയില പോര നേതാക്കളെ. മോദി ഇന്നൊരു പ്രധാനമന്ത്രി മാത്രമല്ല, അതൊരു സത്യമായ വികാരമാണു, അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്ന, സ്നേഹിയ്ക്കുന്ന, ആരാധിയ്ക്കുന്ന ഓരോ ഭാരതീയന്റേയും രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന വികാരം.
സ്വാമിനാഥന്
ഭാരതത്തിലെ ഒരു മാധ്യമവും മോദിയെ അനുകൂലിച്ചിട്ടില്ല, പക്ഷെ ജനങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന്റെ മുതല്‍കൂട്ട്.അല്ലാതെ ഭാരതപ്രധാനമന്ത്രി ആയിട്ടുപോലും ഇപ്പോഴും അദ്ദേഹത്തെ കുറ്റം പറയാത്ത ഒരു ചാനല്‍ പോലും ഇവിടെ ഇല്ല. എല്ലാവരും 60 വര്‍ഷമായി കോണ്‍ഗ്രസിന്റേയും ഇന്ദിരഗാന്ധിയുടെയും കുടുംബത്തിന്റെ കൂടെ തന്നെയാണ് ഇന്നും. മാധ്യമങ്ങള്‍ എന്നും സവര്‍ണ മേധാവിത്തത്തിനു കൂട്ടുപിടിക്കുന്നു. പക്ഷെ സാധാരണക്കരായ 90 കോടി ഭാരതീയര്‍ ഇപ്പോഴും മോദിയുടെ കൂടെയാണ.് അവിടെ ഒരു മാധ്യമത്തിനും സ്ഥാനമില്ല. ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്, നിങ്ങള്‍ ഒരാളെ കൂടുതല്‍ ദ്രോഹിക്കുമ്പോള്‍ അത് 10പേരെ അദ്ദേഹത്തിലേക്കു അടുപ്പിക്കാന്‍ കാരണമാകുന്നു.
60വര്‍ഷം കഴിഞ്ഞിട്ടും ഭരണം മാറിയിട്ടും നിങ്ങള്‍ മാധ്യമങ്ങള്‍ ഇപ്പോഴും ആ കുടുംബത്തിന്റെ കൂടെയാണ.് അതിനുള്ള കാരണം എന്താ, ഹവാലയോ / ബ്ലാക്ക് മണിയോ?
ബിനോയ് ചാക്കോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: