ന്യൂദല്‍ഹി: ഗ്രാമവികസനത്തിന രംഗത്ത് വമ്പിച്ച വിപ്ലവത്തിനു വഴിയൊരുക്കുന്ന ആദര്‍ശ ഗ്രാമപദ്ധതിക്ക് തുടക്കമായി. മാറുന്ന കാലത്തിനനുസരിച്ച് പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വികസനത്തിന് വേഗം കൂട്ടണം. എംപിമാര്‍ക്ക് പുറമേ എംഎല്‍എമാരും ഗ്രാമങ്ങളെ ദത്തെടുത്താല്‍ കൂടുതല്‍ മാതൃകാ ഗ്രാമങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ എല്ലാ ഗ്രാമങ്ങളേയും മാതൃക ഗ്രാമങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഗാന്ധിജിയുടെ സ്വരാജ് എന്ന ആശയത്തിന് പിന്നില്‍ ഗ്രാമങ്ങളുടെ വികസനമാണ് ലക്ഷ്യമിട്ടത്. ഗ്രാമങ്ങളുടെ വികസനത്തില്‍ ഗാന്ധിജി നിര്‍ണായക പങ്ക് വഹിച്ചു. ഗ്രാമങ്ങളില്‍ 100 ശതമാനം ആരോഗ്യം, വിദ്യാഭ്യാസം, ഉറപ്പുവരുത്തണം. 2019ഓടെ ഓരോ എംപിമാരും മൂന്ന് ഗ്രാമങ്ങള്‍ ഏറ്റെടുത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തണം. 800 ഓളം എംപിമാര്‍ നമ്മുക്കുണ്ട്. ഇത്തരത്തില്‍ അഞ്ചുവര്‍ഷത്തിനകം 2400 ഗ്രാമങ്ങളെ മാതൃകാ ഗ്രാമങ്ങളാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഗ്രാമങ്ങളിലെ ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കണം. ഓരോ ഗ്രാമീണരും തന്റെ ഗ്രാമത്തെ കുറിച്ച് അഭിമാനിക്കണമെന്നും മോദി പറഞ്ഞു.
സ്വാതന്ത്ര്യ ദിനപ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വമ്പന്‍ വികസന പദ്ധതി പ്രഖ്യാപിച്ചത്. ജനനായകന് ജയപ്രകാശ് നാരായണിന്റെ ജന്മദിനമായ ഇന്നുതന്നെ ഈ പദ്ധതി തുടങ്ങാന്‍ തിരഞ്ഞെടുത്തത് പദ്ധതിയുടെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായി. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കുന്ന ഗ്രാമങ്ങളെ മാതൃകാ ഗ്രമാങ്ങളാക്കിമാറ്റിക്കഴിഞ്ഞാല് രണ്ടാംഘട്ടം എന്നോണം ഓരോ എംപിമാരും പ്രതിവര്‍ഷം ഒന്നെന്ന നിലയില്‍ അഞ്ച് ഗ്രാമങ്ങളെ ആദര്‍ശ ഗ്രാമങ്ങളാക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും എംപിമാരുടെ വികസന ഫണ്ടാണ് ഇതിനു വിനിയോഗിക്കുന്നത്.
ലോക്സഭാംഗങ്ങള്‍ക്ക് അവരവരുടെ മണ്ഡലത്തിലെ ഗ്രാമം വികസനത്തിനു തെരഞ്ഞെടുക്കാം. രാജ്യസഭാംഗങ്ങള്‍ക്ക് അവരവരുടെ സംസ്ഥാനത്തെ ഏതു മണ്ഡലവും വികസിപ്പിക്കാം. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിക്ക് രാജ്യത്തെ ഏത് പഞ്ചായത്തും തിരഞ്ഞെടുക്കാം. ഗ്രാമപഞ്ചായത്ത് ഇല്ലാത്ത നഗരപ്രദേശത്തെ ലോക്സഭാ എംപിക്ക്, മണ്ഡലത്തിനടുത്തുള്ളഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: