ന്യൂദല്‍ഹി: കോണ്‍ഗ്രസ് ദേശീയ നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നുതന്നെയെന്ന് പുനരന്വേഷണ റിപ്പോര്‍ട്ട്. കൂടാതെ സുനന്ദ പുഷ്കറിന് ഗുരുതര സ്വഭാവമുള്ള അസുഖങ്ങള്‍ ഒന്നുമില്ലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു ഇംഗ്ലീഷ് ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.
സുനന്ദ പുഷ്കറിന്റെ മരണം സി ബി ഐ യ്ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് പുനരന്വേഷണ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
പാസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടായതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങളുടെ പരിശോധന വീണ്ടും നടത്താന്‍ ദല്‍ഹി പോലീസ് ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരായ ശശാങ്ക് പൂനിയ, ആദര്‍ശ് കുമാര്‍, സുധീര്‍ ഗുപ്ത എന്നിവര്‍ ചേര്‍ന്ന് വീണ്ടും പരിശോധന നടത്തിയത്. ഈ അന്തിമ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടിലാണ് മരണം വിഷാംശം ഉള്ളില്‍ ചെന്നാണെന്ന് വ്യക്തമാക്കുന്നത്.
സുനന്ദ പുഷ്കറിന് കരള്‍, ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദ പുഷ്കറിന്റെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി അറിയിച്ചിരുന്നു.
ആഭ്യന്തരമന്ത്രാലയം അടിയന്തര തീരുമാനമെടുത്തില്ലെങ്കില്‍ അടുത്തമാസം പതിനഞ്ചിനകം കോടതിയെ സമീപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: