Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരസേനയുടെ കനത്ത തിരിച്ചടി

Janmabhumi Online by Janmabhumi Online
Oct 9, 2014, 09:41 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പാക് വെടിവെപ്പില്‍ പരിക്കേറ്റ ബാലന്‍ ആശുപത്രിയില്‍ ചികിത്സയില്‍

ന്യൂദല്‍ഹി: പാക് റേഞ്ചേഴ്‌സിന്റെ 73 സൈനിക ഔട്ട് പോസ്റ്റുകള്‍ക്ക് നേരേ ഭാരത കരസേനയുടെ ശക്തമായ തിരിച്ചടി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാക് സൈന്യം അവസാനിപ്പിക്കുന്നതു വരെ ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് അനുമതി നല്‍കി. ഇതിനു പിന്നാലെ നടന്ന സൈനിക നീക്കത്തില്‍ വന്‍ നാശമാണ് പാക് ഭാഗത്ത് ഉണ്ടായത്. ഫഌഗ് മീറ്റിംഗ് നടത്തണമെന്ന പാക്കിസ്ഥാന്റെ ആവശ്യവും ഭാരതം തള്ളി.

അതിര്‍ത്തിയില്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുകയാണെന്നും പാക് സൈന്യം ആക്രമണം അവസാനിപ്പിക്കുന്നതുവരെ തുടര്‍ച്ചയായ ആക്രമണം നടത്താനും കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച നിര്‍ദ്ദേശം നല്‍കി. ഭാരത സൈന്യം ശക്തമായ തിരിച്ചടി നല്‍കിയതിനു പിന്നാലെ കാര്യങ്ങള്‍ വേഗത്തില്‍ ശരിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളോട് പറഞ്ഞു. വ്യോമസേനാ മേധാവി അരൂപ് രാഹയുടെ വസതിയില്‍ നിന്നു മടങ്ങുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇന്നലെ ജമ്മുകാശ്മീരിലെ സാംബ ജില്ലയിലെ ചില്യാരി ഗ്രാമത്തിനു നേരെ നടന്ന പാക് സേനയുടെ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ രണ്ടു സ്ത്രീകള്‍ മരിച്ചു. 17 ഗ്രാമവാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ജമ്മു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തിയിലെ 60 ഭാരത സൈനിക പോസ്റ്റുകള്‍ക്കു നേരെയും 36 ഗ്രാമങ്ങള്‍ക്ക് നേരെയും പാക് സൈന്യം ഇന്നലെയും വെടിവെപ്പ് നടത്തി. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ഏകദേശം 20,000ത്തോളം പേരെ സര്‍ക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ദേശീയ സുരക്ഷാ ഉപേദേഷ്ടാവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് അതിര്‍ത്തിയില്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കാന്‍ തീരുമാനിച്ചത്. മൂന്നുസൈനിക മേധാവിമാരും പങ്കെടുത്ത യോഗത്തിന്റെ തീരുമാനങ്ങള്‍ എന്‍എസ്എ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 200 കിലോമീറ്റര്‍ അന്താരാഷ്‌ട്ര അതിര്‍ത്തിയിലും 700 കിലോമീറ്റര്‍ നിയന്ത്രണരേഖയിലും സൈന്യത്തോട് സുസജ്ജമായിരിക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. കേന്ദ്രപ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും സൈനികമേധാവിമാരുമായി ചര്‍ച്ച നടത്തി. കേന്ദ്രആഭ്യന്തരമന്ത്രി ബിഎസ്എഫ് മേധാവിയുമായി രണ്ടുതവണ ചര്‍ച്ചകള്‍ നടത്തി. ആഭ്യന്തരമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിശദീകരിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ജമ്മുവില്‍ നിന്നുള്ള എംപികൂടിയായ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് ഇന്നലെ അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു.

പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഉചിതമായ മറുപടി നല്‍കുമെന്ന് കരസേന മേധാവി ജനറല്‍ ദല്‍ബീര്‍സിങ് സുഹാഗും വ്യക്തമാക്കി. ബിഎസ്എഫിനൊപ്പം കരസേനയെക്കൂടി അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ വിന്യസിച്ചിട്ടുണ്ട്. മാരക പ്രഹരശേഷയുള്ള ഹെവിമോര്‍ട്ടാറുകള്‍ അതിര്‍ത്തി പോസ്റ്റുകളില്‍ എത്തിച്ചിട്ടുണ്ട്. അതിര്‍ത്തി കാക്കാന്‍ എന്തുംചെയ്യുമെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ പതക് പറഞ്ഞു. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുകയാണെന്നും പതക് പറഞ്ഞു.

പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഉചിതമായ മറുപടി നല്‍കാന്‍ സുസജ്ജമാണെന്ന് ഭാരതം ഐക്യരാഷ്‌ട്രസഭയെ അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ 8 ഗ്രാമീണര്‍ക്ക് ജീവന്‍ നഷ്ടമായത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഭാരതം ഉന്നയിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അദ്ധ്യാത്മരാമായണം – രാമായണ മാസം; ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)
World

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

Kerala

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

Kerala

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

India

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

പുതിയ വാര്‍ത്തകള്‍

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

എല്ലാ സ്കൂളുകളിലും രാവിലെ പ്രാർത്ഥനയ്‌ക്കിടെ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണം : ഉത്തരവിറക്കി ഉത്തരാഖണ്ഡ് സർക്കാർ

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുസ്ലീം സമുദായത്തിനെതിരെ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

സമീര്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍; ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് വ്യാജ എഐ വീഡിയോ ചെയ്തതായി പരാതി

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies