ന്യൂദല്‍ഹി: നദീതീരങ്ങളില്‍ വൈദ്യുതി ഉപയോഗിച്ച് മൃതദേഹങ്ങള്‍ സംസ്കരിക്കില്ലെന്ന് കേന്ദ്രജലവിഭവ ഗംഗാശുചീകരണ മന്ത്രി ഉമാ ഭാരതി പറഞ്ഞു. വിറക് ഉപയോഗിച്ച് സംസ്ക്കരിക്കുന്ന ഇപ്പോഴത്തെ രീതി തുടരുക തന്നെ ചെയ്യും. വൈദ്യുതി ഉപയോഗിച്ചുള്ള രീതിക്ക് സന്യാസിമാര്‍ എതിരാണ്. നദീകളുടെ ശുചീകരണം സംബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നത് മൂലമുണ്ടാകുന്ന നദീമലിനീകരണം പഠിക്കാന്‍ മന്ത്രി സമിതിയെ നിയോഗിച്ചിരുന്നു. ദേശീയ പരിസ്ഥിതി എഞ്ചിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറി, ഐഐടിയിലെ ഒരു സീനിയര്‍ പ്രൊഫസര്‍ എന്നിവരടങ്ങിയതായിരുന്നു കമ്മറ്റി.
പരമ്പരാഗതമായ രീതിയില്‍ നദീതീരങ്ങളില്‍ സംസ്കാരം നടത്താം.എന്നാല്‍ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും സംസ്ക്കരിക്കണം. ഭാഗികമായി സംസ്ക്കരിക്കപ്പെട്ടവ നദിയില്‍ ഉപേക്ഷിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ജനങ്ങള്‍ വൈദ്യുതിയിലൂടെയുള്ള സംസ്ക്കരണം ഇഷ്ടപ്പെടുന്നില്ല. പരമ്പരാഗത രീതിയിലുള്ള സംസകാരം നദികളെ മലിനമാക്കുന്നില്ല. ഭാഗികമായി കത്തിച്ച മൃതദേഹങ്ങള്‍ വലിയ മാലിന്യപ്രശ്നങ്ങള്‍ വാരണാസിയില്‍ ഉണ്ടാക്കുന്നുണ്ട്. വിറകുപയോഗിച്ച് മൃതദേഹം പൂര്‍ണ്ണമായി ദഹിപ്പിക്കുമ്പോള്‍ മലിനീകരണ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ദല്‍ഹി ഐഐടിയിലെ പ്രൊഫ. എ.കെ. ഗോസൈന് പറഞ്ഞു.
ചുരുങ്ങിയ ചെലവില്‍ തന്നെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായി ദഹിപ്പിക്കുവാനാകും. ഗംഗാശുചീകരണ പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുമെന്ന് ഉമാഭാരതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: