ന്യൂദല്‍ഹി: പ്രധാനമന്ത്രി ജന്‍ധന്‍ യോജന വന്‍വിജയമാക്കിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ.ഓഫീസര്ക്കമാര്ക്കും മറ്റ് മുഴുവന്‍ ജീവനക്കാര്‍ക്കുമാണ് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചത്. ആദ്യ വര്‍ഷം 7.5 കോടി അക്കൗണ്ട് തുറക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും അഞ്ചാഴ്ചക്കുള്ളില്‍ അഞ്ചു കോടി അക്കൗണ്ടുകളാണ് വിവിധ ബാങ്കുകളിലായി തുറന്നത്. ഇത് ബാങ്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധയും ആത്മാര്‍ഥതയും ഒന്നുകൊണ്ടു മാത്രമാണ് നേടാനായത്. മോദി സന്ദേശത്തില്‍ അറിയിച്ചു.
അക്കൗണ്ടില്ലാത്ത ഒരാളും ഉണ്ടാകരുത്. അക്കാര്യത്തിലും നിങ്ങള്‍ ശ്രദ്ധിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. മോദി തുടര്‍ന്നു.മുന്നോട്ടുള്ള പ്രയാണം അത്ര എളുപ്പമാണെന്ന് ഞാന്‍ കരുതുന്നില്ല. അവസാനത്തെയാളെ വരെ ചേര്‍ക്കുക കടുത്ത വെല്ലുവിളി തന്നെയാണ്. മുഴുവന്‍ പേരെയും അക്കൗണ്ടുടമകളാക്കാനുള്ള ശ്രമത്തില്‍ നാം ഉപേക്ഷ വിചാരിക്കരുത്. നടപടികളില്‍ തിരുത്തല്‍ വേണ്ടിടത്ത് തിരുത്തല്‍ വരുത്താനുള്ള സമയം കൂടിയാണിത്.പുതിയ അക്കൗണ്ട് ഉടമകള്‍ക്കിടയില്‍ സാമ്പത്തിക സാക്ഷരത വരുത്താന്‍ കഠിനാധ്വാനം വേണം.
പുതിയ അക്കൗണ്ടുകള്‍ സജീവമായി നിലനിര്‍ത്തണം. അവ കൃത്യമായി ഉപയോഗപ്പെടുത്തണം. ബാങ്ക് ഏജന്റുമാര്‍ ഓരോ അക്കൗണ്ട് ഉടമകളെയും കാണുന്നുണ്ടെന്ന് മാനേജര്‍മാര്‍ ഉറപ്പാക്കണം. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: