ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. തിങ്കളാള്ച രാത്രിയിലും ചൊവ്വാഴ്ച പുലര്‍ച്ചെയും 40 ബി എസ് എഫ് പോസ്റ്റുകളിലേക്ക് പാക്കിസ്ഥാന് ശക്തമായ വെടിവയ്പ്പു നടത്തി.കനാചക്ക്, പാര്ഗ്വല്, അര്‍ണിയ, ആര്‍എസ് പുര സെക്ടറുകളിലാണ് വെടിവയ്പ്പുണ്ടായത്. ഇന്ത്യയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഇന്ന് നടന്ന ആക്രമണത്തില്‍ മൂന്നു സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ജമ്മുകശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നാലുദിവസത്തിനിടെ നടക്കുന്ന പന്ത്രണ്ടാമത്തെ വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘനമാണ് ഇത്. ഇന്നലെ അതിര്‍ത്തിയില്‍ അഞ്ചു ഗ്രാമീണരുടെ മരണത്തിനിടയാക്കി പാക്കിസ്ഥാന് കനത്ത ആക്രമണം നടത്തിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന് ഇന്ത്യ ശക്തമായ താക്കീത് നല്‍കിയിരുന്നു.
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഒരാഴ്ചയായി അതിര്‍ത്തിപ്രദേശത്ത് പാക്കിസ്ഥാന് തുടരെ വെടിനിര്‍ത്തല്‍ ലംഘിക്കുകയും ഷെല്‍ ആക്രമണം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: