ന്യൂദല്‍ഹി: അധികാരത്തിലിരിക്കുന്ന രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരസ്യങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നല്‍കരുതെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി എന്നിവരുടെ ചിത്രങ്ങള്‍ ആവശ്യമെങ്കില്‍ പരസ്യത്തില്‍ ഉപയോഗിക്കാമെന്നും ദേശീയ നിയമ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്സിലര്അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു.
നികുതി ദായകരുടെ പണം ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്.
ജന്മദിന പരസ്യങ്ങള്‍ നല്‍കേണ്ട വ്യക്തികളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കണം. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരേ നേതാവിന് ജന്മദിനാശംസകള് നേരുന്നത് ഒഴിവാക്കി ഒറ്റപരസ്യത്തിലൊതുക്കണം, റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഏപ്രിലില്‍ സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതി കഴിഞ്ഞ മാസം 27ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതുസംബന്ധിച്ച സമിതി യോഗം ഇന്ന് ദല്‍ഹിയില്‍ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് യുപിഎ സര്‍ക്കാര്‍ വന്‍തോതില്‍ പരസ്യം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുയര്ന്ന പരാതികളാണ് പരസ്യവിഷയം പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: