ന്യൂദല്‍ഹി: അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതൃത്വത്തില്‍ ദല്‍ഹി സര്‍വ്വകലാശാലയില്‍ ലൗജിഹാദിനെതിരെ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്. ഈമാസം പകുതിയോടെ സര്‍വകലാശാലാ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ ലൗ ജിഹാദിനെതിരെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് എബിവിപി ദേശീയ സെക്രട്ടറിയും സര്‍വ്വകലാശാലയിലെ ബുദ്ധിസ്റ്റ് സ്റ്റഡീസ് വിഭാഗം വിദ്യാര്‍ത്ഥിയുമായ രോഹിത് ചഹല്‍ അറിയിച്ചു.
മുസ്ലിംയുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളുമായി പ്രേമം അഭിനയിച്ച് മതപരിവര്‍ത്തനം നടത്തുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനെതിരേയുള്ള ബോധവല്കരണമാണ് ലക്ഷ്യമെന്ന് പരിഷത്ത് ദേശീയ വൈസ് പ്രസിഡന്റ് മമ്ത യാദവ് പറഞ്ഞു.
ലൗ ജിഹാദ് രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളുടെ സുരക്ഷിതത്വവും ഭ്രൂണഹത്യയും സംബന്ധിച്ചാണ് ദല്‍ഹി സര്‍വ്വകലാശാല പ്രചാരണത്തിന്റെ മുഖ്യ വിഷയമാകുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഏഴിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മനുഷ്യച്ചങ്ങല തീര്‍ക്കുമെന്നും രോഹിത് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: